ന്യൂഡൽഹി: മദ്യനയക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയായി തുടരുന്നതിന് കേജരിവാളിന് നിയമപരമായ എന്ത് തടസമാണുള്ളതെന്ന് കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. കേസിന്റെ മെറിറ്റിലേക്കു കടക്കാതെയാണ് ഹർജി തള്ളിയത്.
ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് നീക്കാനുള്ള ഹര്‍ജി തള്ളിയത്.
സർക്കാർ ഏജൻസികളുടെ അന്വേഷണ പരിധിയിലുള്ള വിഷയമാണിതെന്നും കോടതി ഇടപെടേണ്ടതല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സുർജിത് സിംഗ് യാദവാണ് ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയത്.
കോടതിയിൽ ഹാജരാക്കിയ കേജരിവാൾ നേരിട്ട് ചോദ്യങ്ങൾ ചോദിക്കുന്ന സാഹചര്യമാണുണ്ടായത്. തനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ടെന്ന് കേജരിവാൾ കോടതിയെ അറിയിച്ചു. പിന്നാലെ കോടതി ഇതിന് അനുവാദം നല്‍കുകയായിരുന്നു.
ഇഡിക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് അദ്ദേഹം കോടതിയിൽ നടത്തിയത്. എല്ലാ അംഗീകാരവും നേടിയാണ് നയം നടപ്പാക്കിയത്. സിബിഐ കുറ്റപത്രത്തിൽ താൻ പ്രതിയല്ല. സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇഡി നടപടിയെന്നും കേജരിവാള്‍ കോടതിയില്‍ പറഞ്ഞു.
ന്യൂഡൽഹി: മദ്യനയക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയായി തുടരുന്നതിന് കേജരിവാളിന് നിയമപരമായ എന്ത് തടസമാണുള്ളതെന്ന് കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. കേസിന്റെ മെറിറ്റിലേക്കു കടക്കാതെയാണ് ഹർജി തള്ളിയത്.
ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് നീക്കാനുള്ള ഹര്‍ജി തള്ളിയത്.
സർക്കാർ ഏജൻസികളുടെ അന്വേഷണ പരിധിയിലുള്ള വിഷയമാണിതെന്നും കോടതി ഇടപെടേണ്ടതല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സുർജിത് സിംഗ് യാദവാണ് ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയത്.
കോടതിയിൽ ഹാജരാക്കിയ കേജരിവാൾ നേരിട്ട് ചോദ്യങ്ങൾ ചോദിക്കുന്ന സാഹചര്യമാണുണ്ടായത്. തനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ടെന്ന് കേജരിവാൾ കോടതിയെ അറിയിച്ചു. പിന്നാലെ കോടതി ഇതിന് അനുവാദം നല്‍കുകയായിരുന്നു.
ഇഡിക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് അദ്ദേഹം കോടതിയിൽ നടത്തിയത്. എല്ലാ അംഗീകാരവും നേടിയാണ് നയം നടപ്പാക്കിയത്. സിബിഐ കുറ്റപത്രത്തിൽ താൻ പ്രതിയല്ല. സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇഡി നടപടിയെന്നും കേജരിവാള്‍ കോടതിയില്‍ പറഞ്ഞു.