കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാട്ടെ പടക്കപ്പുരയിൽ വൻ സ്ഫോടനം. സ്ഫോടനത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.
പടക്കപ്പുരയിൽ രാവിലെ 10.30ഓടെയാണ് ഉഗ്ര സ്ഫോടനം ഉണ്ടായത്. പാലക്കാട് നിന്ന് എത്തിച്ച പടക്കങ്ങൾ വാഹനത്തിൽനിന്നും ഇറക്കി അടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങൾ അരകിലോമീറ്റർ അകലെ വരെ തെറിച്ചു. സ്ഥലത്തെ ഇരുപതോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇരുനില വീടുകളുടെ കോൺക്രീറ്റും ജനൽപാളികളും അടർന്നുവീണ നിലയിലാണ്. പ്രദേശത്തെ ക്ഷേത്രത്തിലെ ഉത്സവത്തിനായാണ് പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നത്. ജില്ല കലക്ടര്‍ എൻഎസ്കെ ഉമേഷ്, ഹൈബി ഈഡന് എംപി ടക്കമുള്ളവര്‍ സ്ഥലത്തെത്തി. പടക്കം സംഭരിച്ചത് നിയമവിരുദ്ധമായാണെന്ന് കളക്ടര്‍ എന്‍എസ്കെ ഉമേഷ് വെളിപ്പെടുത്തി. കരിമരുന്നിറക്കാന്‍ അപേക്ഷ പോലും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അനുമതിയില്ലാതെയാണ് പടക്കം സംഭരിച്ചതെന്നും വെടിക്കെട്ട്
നടത്താന്‍ അനുമതി നല്‍കിയിരുന്നില്ലെന്നും പോലീസും അഗ്നിശമന സേനയും വ്യക്തമാക്കി.