തിരുവനന്തപുരം: സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള ഗവര്‍ണറുടെ നീക്കത്തില്‍ രോഷമുയര്‍ത്തി വിദ്യാര്‍ഥികള്‍. എസ്എഫ്ഐ പ്രവര്‍ത്തകര്‍ രാജ്ഭവന് വളഞ്ഞ് പ്രതിഷേധിച്ചു. സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായാണ് നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കി രാജ്ഭവന് വളഞ്ഞത്.
ആര്‍എസ്എസ് പദ്ധതിയുടെ നടത്തിപ്പുകാരനായി സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മാറുകയാണെന്ന് ആരോപിച്ചാണ് എസ്എഫ്ഐ പഠിപ്പുമുടക്കി പ്രതിഷേധിച്ചത്. സെനറ്റിലടക്കം അയോഗ്യരായ ആളുകളെ നിയമിക്കുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ പറഞ്ഞു. കെ.സുരേന്ദ്രന് ബിജെപി ഓഫീസില്‍ നിന്നെഴുതി കൊടുത്ത പേരുകളാണ് ഗവര്‍ണര്‍ നിര്‍ദ്ദേശിക്കുന്നതെന്നും ആര്‍ഷോ പറഞ്ഞു.
പ്രതിഷേധത്തിനിടെ ബാരിക്കേഡ് മറികടന്ന പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. രാജ്ഭവനിലേക്ക് ഓടിക്കയറാൻ ശ്രമിച്ചവരെ പോലീസ് നീക്കം ചെയ്തു. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളും നടന്നു.