വടകര: മയക്ക് മരുന്ന് കൈവശം വെച്ച കേസിൽ യുവാവിന് പത്തു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കണ്ണൂർ മാണിക്കപ്പ കടവിൽ സലീം ക്വാട്ടേഴ്സിൽ താമസക്കാരനായ റിയാസ് സാബിറിനെയാണ് (30) വടകര എൻഡിപിഎസ് കോടതി ജഡ്ജ് വി.പി.എം. സുരേഷ്ബാബു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടി കഠിന തടവ്
അനുഭവിക്കണം. 2022 ഡിസംബർ 30 നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂർ ചേനോളി കമ്പനി റോഡിൽ നിന്നു കണ്ണോട്ടും ചാലിലേക്ക് പോകുന്ന റോഡിൽ വെച്ച് കെ എൽ 59 -7562 വാഗണർ കാറിൽ നിന്ന് 132 ഗ്രാം മേത്തഫിറ്റമിൻ മയക്ക് മരുന്നുകളുമായി കണ്ണൂർ എക്സ് സൈസ് ഇൻസ്പെക്ടറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി ജോർജ് ഹാജരായി.