തിരുവനന്തപുരം: കാന്തപുരം അബൂബക്കർ മുസല്യാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തോട് യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. പുരോഗമന കേരളത്തിന് ചേര്‍ന്നതല്ല
അദ്ദേഹത്തിന്‍റെ പരാമര്‍ശമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നും പെണ്ണുങ്ങൾ വീടുകളിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നാണ് ഖുറാൻ പറയുന്നതെന്ന കാന്തപുരത്തിന്റെ പ്രസ്താവനയോട് തങ്ങൾക്ക് ഒരു യോജിപ്പുമില്ല. ആ നിലപാടിനോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ’19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യമാണ് 21-ാം നൂറ്റാണ്ടിൽ പറയുന്നത്. സ്ത്രീകൾ ജീവിതത്തിന്റെ മുഖ്യധാരയിൽ എല്ലാ
കാര്യത്തിലും പങ്കെടുത്ത് ജീവിക്കേണ്ടവരാണെന്നുള്ള പുരോഗമന നിലപാടാണ് യുഡിഎഫിനുള്ളത്. ഇസ്ലാമിക ചരിത്രവും അങ്ങനെയാണ് പറയുന്നത്. പ്രവാചകന്റെ ആദ്യ ഭാര്യയായിരുന്ന ഖദീജ വലിയൊരു വ്യാപാരിയായിരുന്നു. പ്രവാചകന്റെ മറ്റൊരു ഭാര്യ ഐഷ സർവ സൈന്യാധിപയായി യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്.’- മുഖ്യമന്ത്രി പറഞ്ഞു.
കാലാവധി അവസാനിക്കാറായ പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലെ അധ്യാപകരുടെ 18 റാങ്ക് ലിസ്റ്റിന്‍റെ കാലാവധി ആറ് മാസക്കാലത്തേക്ക് കൂടി മന്ത്രിസഭായോഗം നീട്ടിയെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ വേഗത്തിലാക്കാന്‍ പാലക്കാട്, മഞ്ചേരി, തൃശൂര്‍ എന്നിവിടങ്ങളില്‍ മൂന്ന് പുതിയ കോടതികള്‍
ആരംഭിക്കും. നിലവില്‍ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ കോടതികളിലെ ജീവനക്കാരുടെ എണ്ണം എട്ടില്‍ നിന്നും പതിനൊന്നാക്കും.
ചേന്തിയിലെ പരിപാടി പോലീസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ താന്‍ ഉപേക്ഷിച്ചിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍ പങ്കെടുക്കുന്നുവെന്ന് പോലീസ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ചേന്തി അനിലിനെ വ്യക്തിപരമായി അറിയില്ല. തന്നെ ആരും തടഞ്ഞില്ല. അനില്‍ മോശമായി പെരുമാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉപരാഷ്ട്രപതിയും ഗവര്‍ണറും പങ്കെടുത്ത പരിപാടിയിലെ വന്ദേമാതര ഗാന ആലാപനം കേന്ദ്ര പ്രോട്ടോക്കോള്‍ പ്രകാരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
















