തിരുവനന്തപുരം: കേരളത്തിൽ കാലവർഷം എത്തിയതിന് പിന്നാലെ ചക്രവാതചുഴിയും രൂപപ്പെട്ട സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഈ സാഹചര്യത്തിൽ ഇന്ന് കേരളത്തിലെ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് ഉള്ളത്. കാലവര്‍ഷം സെപ്തംബര്‍ വരെ നീളും. പെരുമഴയ്ക്കാണ് ഇത്തവണ സാധ്യത കല്പിച്ചിരിക്കുന്നത്. 6 ശതമാനം അധികം മഴ ലഭിച്ചേക്കും.
കണ്ണൂര്‍ അയ്യങ്കുന്നില്‍ ഇന്നലെ രണ്ടു മണിക്കൂറില്‍ 80 മില്ലി മീറ്റര്‍ മഴ ലഭിച്ചു. വയനാട്, കോഴിക്കോട് ജില്ലകളിലും പരക്കെ പെയ്തു. എന്നാല്‍, ആലപ്പുഴയൊഴിച്ച് തെക്കന്‍ ജില്ല്ളില് ഇന്നലെ കാര്യമായി പെയ്തില്ല. മലയോരത്തും മഴയ്ക്ക് ശക്തി കുറവായിരുന്നു. കാലവര്‍ഷത്തിനൊപ്പം തെക്കുകിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴിയും രൂപപ്പെട്ടു. ഇതിന്റെ സ്വാധീനത്താല്‍ അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും. മധ്യ വടക്കന്‍ ജില്ലകളില്‍ ശക്തി കൂടും. കേരള തീരത്ത് ഇന്ന് രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്. കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും അറിയിപ്പുണ്ട്.