കുട്ടോത്ത്: ചെളിക്കുളമായി വില്യാപ്പള്ളി പഞ്ചായത്തിലെ കുട്ടോത്ത് -അയിവയൽ -പുത്രോളിത്താഴ റോഡ്. ഒരു കിലോമീറ്റർ ദൂരം വരുന്ന റോഡിൽ ഏകദേശം 20 വർഷത്തിന് മുകളിലായി മദ്യഭാഗം കുണ്ടും കുഴിയും നിറഞ്ഞു കാൽനടയാത്ര പോലും ദുഷ്കരമായിട്ട്.
റോഡ് തകർന്നത് ഇതുവഴി പോകുന്ന വാഹന യാത്രക്കാരെ മാത്രമല്ല
ബുദ്ധിമുട്ടിലാക്കുന്നത്. ദിനംപ്രതി ഇതുവഴി ജോലിക്കും വിദ്യാലയങ്ങളിലേക്കും മറ്റും പോകുന്ന നിരവധി യാത്രക്കാരെയും കഷ്ടത്തിലാക്കുന്നു. ഒരു കിലോ മീറ്ററോളം വരുന്ന റോഡിന്റെ ഇരുഭാഗവും ടാറിങ്ങും കോൺക്രീറ്റും പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ റോഡിൻറെ മധ്യഭാഗമായ 200 മീറ്ററോളം ചെളിയും കുഴിയുമായതിനാലാണ് യാത്ര ദുരിതമയമാകുന്നത്. ഇരുചക്രവാഹന യാത്രികരും കാൽനടയാത്ര ചെളിയിൽ പലതവണ
തെന്നി വീണിട്ടുണ്ട്. റോഡിൻറെ ഈ അവസ്ഥയ്ക് താൽക്കാലിക പരിഹാരം എന്നോണം സമീപത്തെ സുരഭി റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ഇന്ന് റോഡിലെ ചെളി വെള്ളവും മറ്റും നീക്കം ചെയ്യുന്ന പ്രവർത്തിക്ക് തുടക്കമിട്ടു. പ്രസിഡണ്ട് സുബൈർ പി
സെക്രട്ടറി കെ കെ സുരേന്ദ്രൻ, ജോയിൻ സെക്രട്ടറി ബാബു പുത്രോളി, വിലാസിനി,
സുരേന്ദ്രൻ തച്ചർ കണ്ടി, അരവിന്ദാക്ഷൻ കെ കെ,അസോസിയേഷൻ അംഗം ശശിധരൻ സി വി തുടങ്ങിയവരാണ് റോഡിൻറെ അറ്റകുറ്റപ്പണികൾക്കു നേതൃത്വം നൽകിയത് .
നഗരസഭയും വില്യാപ്പള്ളി പഞ്ചായത്തും അതിർത്തി പങ്കിടുന്ന ഒരു റോഡ് കൂടിയാണിത്. കുട്ടോത്ത് മുതൽ പുത്രോളിത്താ ഴവരെ 700 മീറ്റർ വില്യാപ്പള്ളി പഞ്ചായത്തിലും ബാക്കിവരു ന്ന 300 മീറ്റർ നഗരസഭയിലെ 29, 32 വാർഡുകളിലുമാണ്. റോഡിൻറെ ദുരവസ്ഥയ്ക്ക് ഏറ്റവും വേഗത്തിൽ പരിഹാരം വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യമെന്ന് സുരഭി റെസിഡൻസ് സെക്രട്ടറി സുരേന്ദ്രൻ പറഞ്ഞു. റോഡിൻറെ നഗരസഭാ പരിധിയിൽ – വരുന്ന 600 മീറ്ററോളം വരുന്നഭാഗം ടാർ ചെയ്തിട്ടുണ്ട്. ബാക്കി ഭാഗമാണ് പൊട്ടിപ്പൊളി ഞ്ഞിരിക്കുന്നത്. തുടർന്നു വരുന്ന തിരുവള്ളൂർ റോഡിൽ എത്തുന്ന ഭാഗം വരെ ഭാഗം കോൺക്രീറ്റും ചെയ്തിട്ടുണ്ട്.
ഈ റോഡ് ഓരോ ഭാഗങ്ങ ളായി മദ്യഭാഗം വരുന്ന 200 മീറ്റർ ഒഴികെ രണ്ടുതവണ ടാർ ചെയ്തിട്ടുണ്ട്. കൂടാതെ ഒരുതവണകോൺക്രീറ്റ് ചെയ്തിട്ടുമുണ്ട് നാട്ടുകാരുടെയും പ്രദേശവാസികളുടെയും സഹകരണം കൊണ്ടാണ് മുൻകാലത്ത് ഇതിലൂടെ റോഡ് യാഥാർത്ഥ്യമായതെന്ന് റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് സുബൈർ പറഞ്ഞു. കൂടാതെ ജൽജീവൻ പദ്ധ തിയുടെ ഭാഗമായി പൈപ്പിടു ന്നതിന് റോഡിൽ കുഴിയെടുത്തതും യാത്ര ദുഷ്കരമാക്കി. യാത്രകൾ സുഗമമാക്കുന്നതിനായാണ് പ്രദേശത്ത്
റോഡുകൾ ഉണ്ടാക്കുന്നതും എന്നും എത്രയും വേഗം പൊട്ടിപ്പൊളിഞ്ഞ പുത്റോളി താഴെ ഐവയൽ റോഡ് ഗതാഗത യോഗ്യമാക്കും എന്നത് തന്നെയാണ് ജനങ്ങളുടെ പ്രതീക്ഷയെന്ന്
അസോസിയേഷൻ ഭാരവാഹി സി വി ശശിധരൻ വ്യക്തമാക്കി.
വർഷങ്ങളായി തകർന്ന് റോഡിൻറെ പണി പൂർത്തീകരിച്ച് നേരത്തെ ഗതാഗത യോഗ്യമാക്കേണ്ടതായിരുന്നു എന്ന് സുരഭി റസിഡൻസ് ഖജാൻജി കെ കെ അരവിന്ദാക്ഷൻ
അഭിപ്രായപ്പെട്ടു. റോഡ് ടാറിങ്ങിനായി കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ.യുടെ ഫണ്ടിൽനിന്ന് ആറുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് പണി പൂർത്തിയാക്കാൻ കഴിയാത്ത തിനാൽ വില്യാപ്പള്ളി പഞ്ചാ യത്ത് ആറു ലക്ഷം കൂടി വക യിരുത്തിയിട്ടുണ്ട്. നിലവിൽ 12 ലക്ഷം രൂപ അനുവദിച്ച് എസ്സിമേറ്റ് തയ്യാറായിക്കഴിഞ്ഞതായി വില്യാപ്പള്ളി പഞ്ചായത്ത് പ്ര സിഡൻ്റ് കെ.കെ. ബിജുള അറിയിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് പ്രവൃത്തി ഏറ്റെടുത്തത്. മഴ മാറിയാൽ ഉടൻ പണി ആരംഭി ക്കുമെന്നും ഇവർ വ്യക്തമാക്കി.