‘വിവിധയിടങ്ങളിൽ പനി സർവ്വേകൾ നടത്തുന്നുണ്ട്. നാളെയും മറ്റന്നാളും ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. ജനുവരിയിൽ തന്നെ ആരോഗ്യ ജാഗ്രത കലണ്ടർ ആരോഗ്യവകുപ്പ് പുറത്തിറക്കിയിരുന്നു. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നിർദേശം നൽകിയിട്ടുണ്ട്. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്നത് ഒരു സംബന്ധിച്ച നിർദേശവും നേരത്തെ തന്നെ നൽകിയിട്ടുണ്ട്’, ആരോഗ്യമന്ത്രി പറഞ്ഞു.
‘ജൂലൈയിൽ കൂടുതൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യാനുള്ള സാധ്യത ഉണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നു. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തന്നെ നടന്നിരുന്നു. ഇപ്പോൾ ശുചീകരണ പ്രവർത്തനം വീടുകളിൽ കൃത്യമായി നടത്തി ഇല്ലെങ്കിൽ വലിയ ഔട്ട് ബ്രേക്കിലേക്ക് കാര്യങ്ങൾ പോകും. ഡെങ്കിപ്പനിയും എലിപ്പനിയും കൂടുതലുള്ള സംസ്ഥാനങ്ങൾ പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്’ മന്ത്രി പറഞ്ഞു.