തലശേരി: കോടിയേരി പാറാലില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. തൊട്ടോളില്‍ സുജനേഷ് (35), ചിരണങ്കണ്ടി ഹൗസില്‍ സുബിന് (30) എന്നിവര്‍ക്ക് നേരെയാണ് അക്രമം. സാരമായി പരിക്കേറ്റ ഇവരെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. മാഹി ചെമ്പ്രയില്നിന്ന് ആയുധവുമായെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സുബിന്റെ തലക്കും കഴുത്തിനുമാണ് വെട്ടേറ്റത്. സുജനേഷിന്റെ കൈയെല്ല് പൊട്ടി. തലക്കും വെട്ടേറ്റു. പാറാല്‍ ടൗണില്‍ നില്‍ക്കുമ്പോഴാണ് ഇരുവരെയും ആക്രമിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രദേശത്ത്
സംഘർഷ സാധ്യത നിലനിന്നിരുന്നു.