ആയഞ്ചേരി: തിരുവാതിര ഞാറ്റുവേലക്കാലത്താണ് പഴമക്കാർ നല്ല കായ്പ്പുള്ള വള്ളികളും, കൊമ്പുകളും മുറിച്ചെടുത്ത് പുതിയ കൃഷിക്ക് തുടക്കം കുറിക്കുന്നത്. കാലഹരണപ്പെടുന്ന അത്തരം നല്ല വിത്തുകൾ സൂക്ഷിക്കേണ്ടത് ഭാവി തലമുറയ്ക്ക് അത്യാവശ്യമാണ്. കാലം മാറിയതോടെ അഗ്രോ ഫാമുകളിൽ നിന്നാണ് നാം തൈകളിൽ പലതും വാങ്ങുന്നത്. അവയ്ക്ക് ചിലപ്പോൾ കായ്ഫലം ലഭിക്കാതാവുന്നതും ഉണങ്ങിപ്പോകുന്നതുമായ പ്രയാസങ്ങൾ
കൃഷിക്കാർ നേരിടുന്നുമുണ്ട്. പഴമയുടെ കാർഷിക സംസ്കാരം ഇന്നും ചിലർ തുടർന്ന് പോരുന്നുണ്ടെങ്കിലും പുതിയ തല മുറയ്ക്ക് അവ അന്യമാവുകയാണ്. അതിനെ ഓർമ്മപ്പെടുത്തുന്നതിനാണ് ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മംഗലാട് 13-ാം വാർഡിൽ മെമ്പർ എ. സുരേന്ദ്രൻ്റെ നേതൃത്വത്തിൽ തുടക്കമിട്ടത്. വിത്തുകൾക്ക് നാം അലയേണ്ടതില്ല അവ നമ്മുടെ തൊടികളിലുണ്ട് എന്ന ബോധമാണ് ഉണ്ടാകേണ്ടത്. വാർഡിലെ 225 ഓളം
വീടുകൾക്ക് വിവിധ പദ്ധതികളിലൂടെ ഇഞ്ചി, മഞ്ഞൾ ,ചേന, ചേമ്പ്, തുടങ്ങിയ വിത്തുകൾ കൈമാറിയിട്ടുണ്ട്. കാർഷിക മേഖലയിൽ ഇത് വലിയ മാറ്റങ്ങൾക്ക് സഹായകമാവുമെങ്കിലും
ഇങ്ങിനെ ഉത്പാദിപ്പിച്ച വിളകൾ കൃഷി ഭവൻ മുഖേന ശേഖരിച്ച് നൽകുകയാണെങ്കിൽ കർഷകർക്ക് അത് വലിയ അനുഗ്രഹമാവുമെന്ന് മെമ്പർ അഭിപ്രായപ്പെട്ടു. പനയുള്ളതിൽ അമ്മത് ഹാജി, കുളങ്ങരത്ത് നാരായണക്കുറുപ്പ് തുടങ്ങിയവർ സന്നിഹിതരായി.