തൃശൂർ: കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. വെങ്ങിണിശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം കൊല്ലപ്പെട്ട മനുവും മറ്റു മൂന്നുപേരും തമ്മിൽ തർക്കമുണ്ടായിരുന്നു. വെങ്ങിണിശേരി സ്വദേശികളായ പ്രണവ്, ആഷിക്, മണികണ്ഠൻ എന്നിവർ തമ്മിലാണ് തർക്കമുണ്ടായത്. തർക്കമുണ്ടായ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/04/inner-engineering-Vatakara.jpg?resize=600%2C600&ssl=1)
സ്ഥലത്താണ് മനുവിന്റെ മൃതദേഹം കണ്ടെത്തിയത്. തർക്കത്തിന് പിന്നാലെ ബൈക്ക് നൽകാൻ വേണ്ടി കോടന്നൂർ ഭാഗത്തേക്ക് മനു എത്തിയിരുന്നു. ഈ സമയത്ത് പ്രദേശത്ത് ഉണ്ടായിരുന്ന മൂന്നുപേരും ചേർന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. നടുറോഡിൽ രാത്രി 12 മണിയോടെയായിരുന്നു ആക്രമണം. ഹോക്കി സ്റ്റിക് കൊണ്ടായിരുന്നു മർദിച്ചത്. ബോധം നഷ്ടപ്പെട്ട മനുവിനെ ആശുപത്രിയിലെത്തിച്ചിരുന്നില്ല. സംഭവ സ്ഥലത്തുവെച്ച് തന്നെ മനു മരിച്ചു.
മനുവും മൂന്നംഗസംഘവും നേരത്തെ ബാറിൽ വെച്ചും മറ്റുപലയിടത്തുംവെച്ച് തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചെയെന്നോണമാണ് കഴിഞ്ഞ ദിവസത്തെയും തർക്കമെന്നാണ് വിവരം.മണികണ്ഠൻ രണ്ട് കൊലപാതക കേസുകളിൽ പ്രതിയാണ്. ഇയാളെ കാപ്പ കുറ്റം ചുമത്തി നാടുകടത്തിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ വീണ്ടും ഒരു കൊലപാതകം കൂടി നടത്തിയിരിക്കുന്നത്. ചേർപ്പ് പോലീസാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. ഇരിഞ്ഞാലക്കുട ഡി.വൈ.എസ്.പി. ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി.