സ്റ്റുട്ഗര്‍ട്ട്: ഗ്രൂപ്പ് സിയില്‍ ശക്തരായ ഡെന്മാര്ക്ക്- സ്ലൊവേനിയ മത്സരം 1-1 സമനിലയില്‍ പിരിഞ്ഞു. എതിരില്ലാത്ത ഗോളോടെ ഇംഗ്ലണ്ടിന് വിജയത്തുടക്കം.
ഡെന്മാര്ക്കിനായി ക്രിസ്റ്റ്യന്‍ എറിക്സണും സ്ലൊവേനിയയ്ക്കായി എറിക് ജന്സും ഗോള്‍ നേടി. തുടക്കം മുതലേ ഡെന്മാര്ക്ക് ആധിപത്യം പുലര്‍ത്തി. തുടര്‍ച്ചയായി ആക്രമിച്ചു കളിച്ച ഡെന്മാര്ക്കിനെ ക്രിസ്റ്റ്യന്‍ എറിക്സൺ് മുന്നിലെത്തിച്ചു. സ്ലൊവേനിയയുടെ മുന്നേറ്റങ്ങള്‍ ഒറ്റപ്പെട്ടതായി. ലീഡ് ഉയര്‍ത്താനുള്ള അവസരങ്ങള്‍ ഡെന്മാര്ക്ക് നഷ്ടമാക്കി.
സ്ലൊവേനിയയുടെ മുന്നേറ്റങ്ങളെല്ലാം തകര്‍ത്ത ഡെന്മാര്ക്ക് പ്രതിരോധക്കാരെ വെട്ടിച്ച് കോര്‍ണറിനെ തുടര്‍ന്നു വന്ന പന്ത് വലയിലാക്കി ജന്‍സ സമനില കുറിച്ചു.
സെർബിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ജൂഡ് ബെല്ലിംഗ്ഹാമാണ് ഇംഗ്ലണ്ടിന് ജയമൊരുക്കിയത്. മത്സരത്തിന്റെ 13 ആം മിനിറ്റിൽ ആയിരുന്നു ബെല്ലിംഗ്ഹാം പന്ത് വലയിലാക്കിയത്.
എന്നാൽ ഈ ഗോളിന് മറുപടി നൽകാൻ സെർബിയയ്ക്ക് സാധിച്ചില്ല. അടുത്ത മത്സരത്തിൽ ഇംഗ്ലണ്ട് ഡെൻമാർക്കിനെയും സെർബിയ സ്ലോവേനിയയെയും നേരിടും.