വടകര: കാലവർഷം ശക്തിപ്പെട്ടതോടെ വടകര മേഖലയിലെ തീരപ്രദേശങ്ങൾ പലതും കടലാക്രമണ ഭീഷണിയിലാണ്. പ്രത്യേകിച്ച് കുരിയാടി, പള്ളിത്താഴ, മുകച്ചേരി എന്നിവിടങ്ങളിൽ ശക്തമായ കടലാക്രമണമാണ് ഉള്ളത്. ഈ വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും ഇപ്പോൾ ഒരു ജില്ലക്ക് അനുവദിച്ചിരിക്കുന്ന 25 ലക്ഷം എന്നത് അപര്യാപ്തമാണെന്നും കെ.കെ രമ എം.എൽ.എ നിയമസഭയിൽ പറഞ്ഞു. ഹോട്സ്പോട്ടുകൾ കണ്ടെത്തിയാണ് കടലാക്രമണ ഭീഷണി പരിഹരിക്കുക എന്ന് സർക്കാർ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/07/csi-college-chombala-2.jpeg?resize=600%2C600&ssl=1)
വ്യക്തമാക്കിയിരുന്നു. പതിനേഴര കിലോമീറ്ററോളം തീരദേശമുള്ള വടകര ഹോട്സ്പോട്ടിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും എം.എൽ.എ ചോദിച്ചു. എന്നാൽ നിലവിൽ വടകര ഹോട്സ്പോട്ട് അല്ലെന്നും നിലവിൽ 4.97 കോടിയുടെ നടന്നു വരുന്ന പ്രവർത്തനങ്ങൾ മാത്രമാണ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clear-vision-kl.jpeg?resize=567%2C523&ssl=1)
ഉള്ളതെന്നും മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ജില്ലകൾക്ക് അനുവദിച്ച തുക അപര്യാപ്തമാണെന്നും കൂടുതൽ അനുവദിക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.