കോഴിക്കോട്: ഖത്തർ ജയിലിൽ തടവിൽ കഴിയുന്ന 600 ഓളം വരുന്ന ഇന്ത്യക്കാരുടെ മോചനം ലക്ഷ്യമിട്ട് ഇന്ത്യൻ പ്രവാസി മൂവ്മെൻറിന്റെ നേതൃത്വത്തിൽ ‘കാരുണ്യസെൽഫി’ സംഘടിപ്പിച്ചു. എം.കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്തു. ജയിൽ മോചനത്തിന് ഖത്തർ ഭരണാധികാരി ഷെയ്ക് തമീം ബിൻ ഹമദ് അൽതാനിയ്ക്ക് കത്ത് നൽകാനും ഖത്തറിലെ ഇന്ത്യൻ എംബസിയ്ക്ക് നിർദ്ദേശം നൽകാനും തീരുമാനിച്ചതായി എം പി പറഞ്ഞു.
ഇന്ത്യൻ പ്രവാസി മൂവ്മെന്റ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ആർ ജെ സജിത്ത് അധ്യക്ഷത വഹിച്ചു. ജയിലിൽ കഴിയുന്നവരുടെ അമ്മമാരും സഹോദരിമാരും
കിഡ്സൺ കോർണറിൽ ഒരുക്കിയ പോയിൻ്റിൽ നിന്നും ഓരോരുത്തരായി സെൽഫി എടുത്തു. അതിന് ശേഷം ഖത്തർ ഭരണാധികാരി ഷെയ്ക് തമീം ബിൻ ഹമീദ് അൽതാനിയുടെ തമീമിൻ്റെ എക്സ് സമൂഹമാധ്യമം വഴി അദ്ദേഹത്തോട് നേരിട്ട് അപേക്ഷിക്കുന്നതാണ്
‘കാരുണ്യസെൽഫി’. സമര പന്തലിൽ ആദ്യം എത്തിയത് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ പി എം നിയാസ്. കേന്ദ്രത്തിൽ രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിൽ വന്നാൽ പ്രശ്നം പരിഹരിക്കാം കഴിയുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
പിന്നാലെ ടി പി ദാസൻ, റാഫി പി ദേവസ്യയും, കെ അജിതയും കടന്നു വന്നു.
കേന്ദ്ര സർക്കാർ ,ഖത്തർ അധികൃതരിൽ സമ്മർദ്ദം ചെലുത്തി ഇക്കാര്യത്തിൽ അനുകൂല
നിലപാട് സ്വീകരിക്കണമെന്ന് ടി പി ദാസൻ അഭ്യർത്ഥിച്ചു. സോഷ്യൽ മീഡിയ ക്യാമ്പയിനിലൂടെ പോരാട്ടം തുടരുന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ ഉചിതമെന്ന് കെ അജിത അഭിപ്രായപ്പെട്ടു. മാധ്യമങ്ങൾ ജയിലിൽ അകപ്പെട്ടവരുടെ അമ്മമാരെ കുറിച്ച് , അവരുടെ വേദനകൾ പുറം ലോകത്തെ അറിയിക്കണമെന്ന് റാഫി പി ദേവസ്യ അഭ്യർത്ഥിച്ചു. ഖത്തറിൽ തടവിൽ കഴിയുന്നവരുടെ ബന്ധുക്കളും പങ്കെടുത്തു. സംഘാടകരായ എറീന സജിത്ത്, പി പി സെമീമ , കെ വി പി .ഷാജഹാൻ, യു കെ അസീബ് എന്നിവർ സംസാരിച്ചു.