ന്യൂഡൽഹി: കുവൈത്തിൽ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തതിൽ മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് രണ്ടു ലക്ഷം രൂപ വീതം അനുവദിക്കും. ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ഇരകളുടെ കുടുംബങ്ങളെ അനുശോചനമറിയിക്കുകയും ചെയ്തു. പരിക്കേറ്റ ഇന്ത്യക്കാർക്ക് മികച്ച ചികിൽസ ഉറപ്പാക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി അറിയിച്ചു. തീപിടുത്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും സഹായം ഉറപ്പാക്കുമെന്ന് മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള എൻ.ബി.ടി.സി കമ്പനിയും അറിയിച്ചു.
സ്വദേശി പൗരന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് കെട്ടിടം. ഉടമയെയും സുരക്ഷാ ജീവനക്കാരെയും അറസ്റ്റ് ചെയ്തു.