ലെയ്പ്സിഗ്: യൂറോ കപ്പിൽ ചെക്ക് റിപ്പബ്ലികിനെ നേരിട്ട പോർച്ചുഗൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ചു. ഇഞ്ച്വറി ടൈം ഗോളിലാണ് പോർച്ചുഗൽ വിജയിച്ചത്. പകരക്കാരനായി എത്തിയ 21 കാരൻ കോൺസെസാവിയുടെ ഗോളാണ് പോർച്ചുഗലിന് വിജയം നേടിക്കൊടുത്തത്.
ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചായിരുന്നു പോർച്ചുഗലിന്റെ വിജയം. രണ്ടാം പകുതിയിൽ 62ആം മിനിറ്റിൽ ചെക്ക് റിപ്പബ്ലിക്കിനായി ലൂകാസ് പ്രൊവോർഡ് ഗോൾ നേടി.
തുടർന്ന് പോർച്ചുഗൽ 69ആം മിനിറ്റിൽ ഗോൾ നേടി സമനില കണ്ടെത്തി. പിന്നീട് ഇഞ്ച്വറി ടൈമിൽ സബ്ബായി എത്തിയ കോൺസെസാവിലൂടെ പോർച്ചുഗൽ വിജയ ഗോൾ നേടി. ഇനി തുർക്കിയും ജോർജിയയും ആണ് പോർച്ചുഗലിന്റെ ഗ്രൂപ്പിലെ ശേഷിക്കുന്ന എതിരാളികൾ.