വടകര: ഒന്തം ഓവർബ്രിഡ്ജ് റോഡിലെ തെരുവ് വിളക്കുകൾ കത്താതായിട്ട് മൂന്ന് വർഷം കഴിഞ്ഞിട്ടും നഗരസഭ നടപടികൾ പാഴ് വാക്കായി. താഴെഅങ്ങാടിയിലേക്കും വടകര നഗരസഭയിലേക്കും തണലിലേക്കും സാൻഡ്ബാങ്ക്സിലേക്കും പേകുന്ന ഒന്തം ഓവർബ്രിഡ്ജ് റോഡ് ഇരുട്ടിലായി കാൽനടയാത്രക്കാരും കച്ചവടക്കാരും വടകര ടൗണിലേക്ക് വരുന്ന താഴെഅങ്ങാടി ഭാഗത്തെയും ജനങ്ങൾ ബുദ്ധിമുട്ടിലാണ്. ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ഓവർബ്രിഡ്ജ് റോഡിൽ നേരത്തെ ഉണ്ടായിരുന്ന നാല് സോഡിയം
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
വെപ്പർ വിളക്കുകൾ മൂന്ന് വർഷം മുമ്പ് കത്താതായതിന് ശേഷം നന്നാക്കാതെ നഗരസഭ ഒഴിഞ്ഞ് മാറിയത്. കേടായ വിളക്കുകൾ മാറ്റി എൽഇഡി നിലാവ് വിളക്കുകൾ സ്ഥാപിക്കുന്നതിന് വേണ്ടി വാർഡ് കൗൺസിലർ പി റൈഹാനത്ത് കൗൺസിൽ യോഗത്തിലും പരാതികൾ നൽകി ശ്രദ്ധയിൽപെടുത്തുകയും ചെയ്യൽ പതിവായിട്ടും ഒരു നടപടിയും എടുക്കാതെ ഇരുട്ടിലാണിപ്പോഴുമുള്ളത്. പുതിയ വൈദ്യുതി കേബിൾ ലൈൻ വലിച്ച് വിളക്കുകൾ സ്ഥാപിക്കുന്നതിന് 94000 രൂപയുടെ ഇലക്ട്രിസിറ്റി വിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ട് വർഷം രണ്ട് കഴിഞ്ഞിട്ടും നഗരസഭ പദ്ധതിയിൽ വെക്കാൻ പണമില്ലെന്നാണ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/09/clear-vision-h.jpg?resize=618%2C567&ssl=1)
നഗരസഭയുടെ ഭാഗത്ത് നിന്നുമുള്ള മറുപടിയെന്നും കൗൺസിലർ പി റൈഹാനത്ത് പറഞ്ഞു. വടകര ടൗണിലേക്ക് എത്തുന്ന പ്രധാന വഴിയായ ഇവിടെ സന്ധ്യ കഴിയുന്നതോടെ ലഹരി മാഫിയ സംഘങ്ങളും തെരുവ് നായ്ക്കളും കൈയ്യറുന്നതോടെ കാൽനടയാത്രക്കാർ ഭയപ്പാടൊടെയാണ് നടക്കുന്നത്. ജെടി റോഡിലെ കച്ചവടക്കാരുടെ വിളക്കുകൾ കൂടി അണയുന്നതോടെ ഇവിടെ കൂനകൂരിരിട്ടായിരിക്കും. ഇതിന് പരിഹാരം കാണുന്നില്ലെങ്കിൽ നഗരസഭയിൽ പ്രത്യക്ഷ സമരവുമായി സത്യഗ്രഹം ഇരിക്കുമെന്ന് വാർഡ് കൗൺസിലർ പി റൈഹാനത്ത് പറഞ്ഞു.