തിരുവനന്തപുരം: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം ഇഡിക്ക് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. രാജ്യം ഫാസിസത്തിലേക്ക് എത്തിയിട്ടില്ല എന്നതാണ് ഇത് തെളിയിക്കുന്നതെന്നും എം വി ഗോവിന്ദന് പറഞ്ഞു. ഇ ഡിയുടെ നീക്കങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതാണെന്നും വ്യക്തമാക്കി. ജൂൺ 1 വരെയാണ് ജാമ്യം അനുവദിച്ചത്. ജൂൺ 4 വരെ കെജ്രിവാളിന്റെ അഭിഭാഷകൻ സമയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം സുപ്രിം കോടതി അംഗീകരിച്ചില്ല. തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ച നടപടിയിലൂടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്താനാണ് ആദായനികുതി വകുപ്പ് ശ്രമിച്ചതെന്ന് എം വി ഗോവിന്ദന് കുറ്റപ്പെടുത്തി. തെറ്റായ കാര്യങ്ങളാണ് വലതുപക്ഷ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. ന്യായമായ വാര്‍ത്തകളില്‍ വിയോജിപ്പില്ല. കൃത്യമായ കണക്കുകള്‍ സൂക്ഷിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. ദേശീയ അടിസ്ഥാനത്തില്‍ സിപിഎമ്മിന് ഒരു പാന്‍ നമ്പറാണ് ഉള്ളത്. ഈ പാന്‍ നമ്പറാണ് ജില്ലാ കമ്മിറ്റികള്‍ ഉപയോഗിക്കുന്നത്. ബാങ്കിന്റെ വീഴ്ച കൊണ്ട് പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയതാണ് പ്രശ്നം. ബാങ്കിന് തന്നെയാണ് തെറ്റുപറ്റിയത് എന്ന് ബാങ്ക് അധികൃതര്‍ തന്നെ പാര്‍ട്ടിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ആദായ നികുതി വകുപ്പ് നിര്‍ദേശിച്ചത് അനുസരിച്ചാണ് പിന്‍വലിച്ച പണം ഹാജരാക്കിയത്. എന്നാല്‍ തെറ്റായ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നല്‍കിയത്. കൃത്യമായ രേഖകള്‍ മാധ്യമങ്ങള്‍ക്ക് നല്കി. ഇനി തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചാല്‍ കേസ് നല്‍കുമെന്നും എംവി ഗോവിന്ദന് പറഞ്ഞു.