വടകര: മത്സ്യത്തൊഴിലാളികളെ കടുത്ത ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും തള്ളിവിട്ടത് മോദി സർക്കാരിന്റെ തലതിരിഞ്ഞ നടപടികൾ ആണെന്ന് കെപിസിസി സെക്രട്ടറി അഡ്വക്കേറ്റ് ഐ മൂസ ആരോപിച്ചു. കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻകിട ഫാക്ടറി വെസ്സ ലുകൾ കടൽസമ്പത്ത് മുഴുവൻ ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ്. മോദി സർക്കാറിന്റെ ഇത്തരം കോർപ്പറേറ്റ്
സ്നേഹ പ്രകടനം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗം പാടെ തകർത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു . രാജ്യത്തിന്റെ ജനാധിപത്യവും ബഹുസ്വരതയും മതേതരത്വവും ഭരണഘടനയും കനത്ത വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും , രാജ്യത്തെ രക്ഷിക്കാൻ കോൺഗ്രസ് അധികാരത്തിലേക്ക് തിരിച്ചു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി
മാറിയിരിക്കുകയാണെന്നും പറഞ്ഞു. വടകര പാർലിമെന്റ് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയുടെ ഭാഗമായി വടകരയിൽ ചേർന്ന മത്സ്യത്തൊഴിലാളി മേഖലയിലെ യുഡിഎഫ് പ്രവർത്തകരുടെ കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ
പി അശോകൻ അധ്യക്ഷത വഹിച്ചു മഞ്ചാൻ അലി, സതീശൻ കുരിയാടി യുകെ രാജകൻ
പി ബാലകൃഷ്ണൻ ഫൈസൽ എം , ശ്രീജിത്ത് എന്നിവർ സംസാരിച്ചു.