വടകര: കേന്ദ്ര-സംസ്ഥാന ഗവൺമെൻ്റുകളുടെ ഏകാധിപത്യവിരുദ്ധവും ജനവിരുദ്ധവുമായ നയങ്ങൾക്കെതിരായ വിധിയെഴുത്താണ് നാം കണ്ടതെന്ന് ആർ എം പി ഐ സംസ്ഥാന സെക്രട്ടറി എൻ വേണു പറഞ്ഞു. ഹിന്ദുത്വ ഫാഷിസത്തിൻ്റെ ചിറകിലേറി നാടു ചുറ്റിയ നരേന്ദ്ര മോദി രാജ്യത്തെ തൊഴിലില്ലായ്മയിലേക്കും വിലക്കയറ്റത്തിലേക്കും നാടിനെ നയിച്ചപ്പോൾ അതിനെതിരെ ഇന്ത്യൻ ജനത വിധിയെഴുതുകയായിരുന്നു. ആദാനി-
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/autonic-institute.jpeg?resize=594%2C600&ssl=1)
അംബാനിമാരുടെയും മോദിയുടെയും കോർപ്പറേറ്റ് ചങ്ങാത്തത്തെ അംഗീകരിക്കാൻ മനസ്സില്ലെന്ന പ്രഖ്യാപനവും ഇന്ത്യാ സഖ്യത്തിൽ ജനത അർപ്പിച്ച വിശ്വാസവുമാണ് ഈ വിധിയെഴുത്തിൽ പ്രകടമായത്. സംസ്ഥാനത്ത് പിണറായി വിജയൻ്റെ അഴിമതിക്കും ധൂർത്തിനും ചൂഷണത്തിനും അക്രമ രാഷ്ട്രീയത്തിനും എതിരായ ജനവികാരമാണ് വിധിയെഴുത്തിൽ പ്രകടമായതെന്നും എൻ.വേണു വ്യക്തമാക്കി. വടകരയിൽ മത വിഭജനം നടത്തി സാമുദായിക വികാരമിളക്കി വിട്ട് തെരഞ്ഞെടുപ്പ് വിജയിക്കാമെന്ന സി പി ഐ മ്മൻ്റി വ്യാമോഹം തകർന്ന് തരിപ്പണമായി. നുണ പ്രചാരണങ്ങളുടെയും കള്ളക്കഥകളുടെയും
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/csi-college-chombala.jpeg?resize=800%2C600&ssl=1)
അകമ്പടിയിൽ സൈബർ ആക്രമണം സംഘടിപ്പിച്ച സി പി ഐ എമ്മിന് വടകര നൽകിയ തിരിച്ചടി ചരിത്രത്തിൽ രേഖപ്പെടുത്താൻ ഷാഫി പറമ്പിലിന് കഴിഞ്ഞു. ആർ എം പി യുടെയും യു ഡി എഫിൻ്റെയും നേതാക്കളുടെയും അണികളുടെയും അക്ഷീണ പ്രയത്നത്തിൻ്റെ കൂടി ഫലമാണ് വടകരയിലെ തെരഞ്ഞെടുപ്പ് ജയമെന്നും വേണു പറഞ്ഞു.
ടി.പി. ചന്ദ്രശേഖരനെന്ന ഉത്തമ കമ്യൂണിസ്റ്റിനെ അരുംകൊല ചെയ്ത സി പി ഐ എമ്മിന് വടകര എക്കാലവും ഇനി പാഠമാകുമെന്നും വേണു അഭിപ്രായപ്പെട്ടു. മാർക്സിസ്റ്റ് രാഷ്ട്രീയത്തെ കയ്യൊഴിഞ്ഞ സി പി ഐ എമ്മിൽ അണിനിരന്ന പാവം ജനങ്ങൾ ഇനിയെങ്കിലും സത്യം മനസ്സിലാക്കണമെന്ന് എൻ വേണു അഭ്യർത്ഥിച്ചു.