വടകര: ഇന്ത്യ ഭയാനകമായ രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നും, അത്യന്തം അപകടകരമായ ദശാസന്ധിയെ മുറിച്ചു കടക്കാൻ മതേതര ജനാധിപത്യ വിശ്വാസികൾ ഒന്നിച്ച് അണിനിരക്കണമെന്നും മുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.ഭരണഘടന സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്തിയും, പാർലമെന്ററി സംവിധാനത്തെ ദുർബലപ്പെടുത്തിയുമാണ് നരേന്ദ്രമോദി കഴിഞ്ഞ 10 വർഷക്കാലം ഭരണം നടത്തിയതെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. 2025ൽ ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമായി പ്രഖ്യാപിക്കുന്നതിനുള്ള ഗൂഢ പദ്ധതികൾക്ക് ബിജെപി ആർഎസ്എസ് നേതൃത്വം അണിയറയിൽ നീക്കം ആരംഭിച്ചതായും മുല്ലപ്പള്ളി ആരോപിച്ചു,
വടകര നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ആയിരുന്ന ടി പി
കുഞ്ഞിക്കൃഷ്ണന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം വടകരയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനുസ്മരണ സമ്മേളനത്തിൽ ശശിധരൻ കരിമ്പന പാലം അധ്യക്ഷത വഹിച്ചു. അഡ്വ.ഐ മൂസ അനുസ്മരണ പ്രഭാഷണം നടത്തി പി സി ഷീബ, പുത്തൂർ മോഹനൻ, പി അശോകൻ, സുനിൽ മടപ്പള്ളി കൂടാളി അശോകൻ ബാബു ഒ ഞ്ചിയം അച്യുതൻ പുതിയടത്ത് സി വി അജിത്ത്, കെ പി കരുണൻ,ഹരീന്ദ്രൻ കരിമ്പന പാലം, പി പി കമറുദ്ദീൻ, കാവിൽ
രാധാകൃഷ്ണൻ, പുറംതോടത്ത് സുകുമാരൻ,വികെ പ്രേമൻ, പി ബാബുരാജ്,സുധീഷ് വള്ളിൽ, സി പി ബിജു പ്രസാദ്, നെല്ലിയാടത്ത് രാഘവൻ, പി രജനി, മഠത്തിൽ പുഷ്പ, ഷഹനാസ് പി കെ പുഷ്പവല്ലി, എം പ്രഭുദാസ് എന്നിവർ സംസാരിച്ചു.