വടകര: ‘മനസ്സാണ് ശരീരത്തിന്റെ യജമാനൻ’ എന്ന സന്ദേശവുമായി മഹാത്മാ ദേശസേവ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വടകര ടൗൺഹാളിൽ നടന്നു വരുന്ന ‘ഹരിതാമൃതം 24’ പരിപാടിയിൽ ഭിന്നശേഷിക്കാരായി ജനിക്കുന്ന കുട്ടികളുടെ രോഗങ്ങൾ ചികിത്സിച്ചു മാറ്റാൻ കഴിയുന്ന ആദിവാസി പാരമ്പര്യ വൈദ്യത്തിന്റെ ഉപാസകനായ എം ഐ മാത്യൂസ് വൈദ്യരുടെ ചികിത്സയുടെ അനുഭവ സാക്ഷ്യങ്ങൾ അവതരിപ്പിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി പി നിഷ ഉദ്ഘാടനം ചെയ്തു. കെ ശശികല
അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് റൂഫസ് ഡാനിയൽ, തിരുവനന്തപുരം ശാന്തി ഗ്രാമം ഡയരക്ടർ എൽ പങ്കജാക്ഷൻ, ഡോ: പി കെ.സുബ്രഹ്മണ്യൻ, വിജയൻ മൂന്നാർ, പി പി ധനരാജ് ഗുരുക്കൾ, ഡോ: അശ്വതി രാജ്, വി സി ജിഷ എന്നിവർ സംസാരിച്ചു. തുടർന്ന് നാരായണ ഗുരുദേവൻ, സ്വാമി ശിവാനന്ദ പരമഹംസർ , സ്വാമി നിർമ്മലാനന്ദഗിരി രാജ് എന്നിവർക്ക് സ്മരണാജ്ഞലി അർപ്പിച്ചു കൊണ്ട് പാരമ്പര്യ
വൈദ്യ സെമിനാർ നടന്നു. സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം ആസ്ഥാനഗുരുനാഥൻ കെ ഗോപാലൻ വൈദ്യർ ഉദ്ഘാടനം ചെയ്തു. എം വി ജനാർദ്ദനൻ വൈദ്യർ അധ്യക്ഷത വഹിച്ചു. പുറന്തോടത്ത് ഗംഗാധരൻ , പി വി ബാലകൃഷ്ണൻ വൈദ്യർ , ഡോ: ഡി. സുരേഷ് കുമാർ ഗുരുക്കൾ, വാസുദേവ കിഷോർ ഗുരുക്കൾ, കെ.വി മുഹമ്മദ് ഗുരുക്കൾ, മടിക്കൈ കുമാരൻ വൈദ്യർ , പി. രജനി, ഡോ: പി.കെ.സുബ്രഹ്മണ്യൻ, എൻ.കെ.സജിത്ത്, കെ. ഗീത എന്നിവർ സംസാരിച്ചു.