തിരുവനന്തപുരം: പേട്ട ഓൾസെയിന്റ്സ് കോളജിന് സമീപത്തു നിന്ന് തട്ടിക്കൊണ്ടുപോയ രണ്ടു വയസുകാരി മേരിയെ പോലീസ് കണ്ടെത്തി. ഹൈദരാബാദ് സ്വദേശികളായ അമർദീപ് – റബീന ദേവി ദമ്പതികളുടെ മകൾ മേരിയെയാണ് പത്തൊന്പതു മണിക്കൂറിനുശേഷം കണ്ടെത്തിയത്. കൊച്ചു വേളി റെയിൽവേ സ്റ്റേഷൻ സമീപത്തു നിന്നുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയതെന്നും കുട്ടിയുടെ ആരോഗ്യം തൃപ്തികരമാണെന്നും ഡിസിപി നിധിൻ രാജ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clear-vision-mm.jpeg?resize=567%2C533&ssl=1)
പറഞ്ഞു. കുട്ടി എങ്ങനെ അവിടെയെത്തി എന്നതിനെ കുറിച്ചും തട്ടിക്കൊണ്ടുപോയ പ്രതിയെക്കുറിച്ചും സൂചനലഭിച്ചെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ജനറൽ ആശുപത്രിയിലെത്തി. പരിശോധനയിൽ കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങില്ലെന് ന് ഡോക്ടർമാർ പറഞ്ഞു. മണ്ണന്തല സിഐയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കൊച്ചുവെളി റെയിൽവേ സ്റ്റേഷൻ സമീപത്തു നിന്നുള്ള ഓടയിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്. രാവിലെ ഈ പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്തിയിരുന്നില്ലെന് നും തട്ടിക്കൊണ്ടു പോയവർ കുട്ടിയെ കൊണ്ടുവച്ചതാകാമെന്നും നാട്ടുകാർ പറഞ്ഞു.