തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. വൈകുന്നേരം ആറു വരെയാണ് പരസ്യപ്രചാരണം. തുടർന്ന് നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ.
അവസാന മണിക്കൂറുകളിൽ പരാമവധി വോട്ടർമാരെ നേരിൽക്കണ്ട് വോട്ട് അഭ്യർഥിക്കാനുള്ള ഓട്ടത്തിലാണു സ്ഥാനാർഥികൾ. ഇന്നു രാവിലെ തുടങ്ങിയ ഓട്ടം മണ്ഡലത്തിന്റെ പ്രധാന മുക്കും മൂലയും കയറിയിറങ്ങി വൈകുന്നേരത്തോടെ പ്രധാന പട്ടണത്തിലെ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/04/vadakara-grand-carnival-a.jpg?resize=800%2C111&ssl=1)
ത്തും. ഇവിടെയാകും സമാപനം. ഒരേ പട്ടണത്തിലാണു പല പ്രമുഖ സ്ഥാനാർഥികളുടെയും പ്രചാരണത്തിന്റെ പരിസമാപ്തിയെങ്കിലും, മൂന്നു മുന്നണി സ്ഥാനാർഥികൾക്കും തെരഞ്ഞെടുപ്പു കമ്മീഷനും പോലീസും ലക്ഷ്മണരേഖ വരച്ചിട്ടുണ്ട്. ഈ പരിധിക്കുള്ളിൽ നിന്നാകണം പ്രചാരണം ഉച്ചസ്ഥായിയിലെത്താൻ. റോഡ് ഷോയും ബൈക്ക് റാലിയുമൊക്കെയായി ഉച്ചയോടെ പ്രചാരണത്തിന്റെ കൊഴുപ്പു കൂട്ടും. വൈകുന്നേരം ആറിനു ശേഷം കൂട്ടലിന്റെയും കിഴിക്കലിന്റെയും ദിനരാത്രങ്ങൾ. വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ പോളിംഗ് ബൂത്തിലേക്കു ജനം ഒഴുകുന്പോൾ വോട്ടുറപ്പിക്കാനുള്ള തത്രപ്പാടിലാവും മുന്നണി പ്രവര്‍ത്തകര്‍.