കണ്ണൂര്‍: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് മാനനഷ്ട കേസ് ഫയല്‍ ചെയ്തു. കണ്ണൂര്‍ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഇ.പി.ജയരാജൻ കേസ് നൽകിയിരിക്കുന്നത്. ബിജെപിയിലേക്ക് പോകാൻ ജയരാജൻ ദല്ലാൾ നന്ദകുമാർ മുഖേന ചർച്ച നടത്തിയെന്ന ശോഭാ സുരേന്ദ്രന്റെ ആരോപണത്തിനെതിരെയാണ് കേസ്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ശോഭാ സുരേന്ദ്രന് ഇ.പി ജയരാജനെതിരെ ആരോപണം ഉന്നയിച്ചത്. തന്റെ കൂടെയാണ് ഇ.പി ജയരാജന് ഡല്‍ഹിയിലേക്ക് വന്നത്. എന്നാല്‍ ഒരു ഫോണ്‍ കോള്‍ വന്നപ്പോള്‍ പിന്നീടാകാം എന്ന് പറഞ്ഞ് ഇപി ഒഴിഞ്ഞുമാറുകയായിരുന്നു തുടങ്ങിയ ആരോപണങ്ങളാണ് ശോഭാ സുരേന്ദ്രന് ഉന്നയിച്ചത്. വ്യാജ ആരോപണങ്ങൾ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്ന് ഇപി പരാതിയിൽ പറയുന്നു.