വൈത്തിരി: കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല പൂക്കോട് കാന്പസിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥി നെടുമങ്ങാട് സ്വദേശി സിദ്ധാർഥന്റെ മരണത്തിൽ ആറു പേർ അറസ്റ്റിൽ. മൊഴിയെടുക്കാൻ വിളിപ്പിച്ച എട്ടു പേരിൽ ആറു പേരെയാണു പോലീസ് അറസറ്റ് ചെയ്തത്.
അതേസമയം മറ്റു പ്രതികളായ എസ്എഫ്ഐ നേതാക്കളെ ഇതുവരെയും പോലീസ് പിടികൂടിയിട്ടില്ല. ഇവർ ഒളിവിലാണെന്നാണു പോലീസ് പറയുന്നത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ളവരെയാണു പിടികൂടാനുള്ളത്.
ഫെബ്രുവരി 18ന് ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് സിദ്ധാർഥനെ കണ്ടെത്തിയത്. എന്നാൽ പോസ്റ്റ്മോര്ട്ടം
റിപ്പോർട്ട് പുറത്തുവന്നതോടെയാണു സിദ്ധാർഥൻ ക്രൂരമർദനത്തിനിരയായെന്നു തെളിഞ്ഞത്.
ഫെബ്രുവരി 14ന് വാലന്റൈൻസ് ഡേയ്ക്കാണു സിദ്ധാർഥൻ ആക്രമണത്തിന് ഇരയായത്. വാലന്റൈൻസ് ഡേയുമായി ബന്ധപ്പെട്ടു നടന്ന പരിപാടിയിൽ സീനിയർ വിദ്യാർഥിനികൾക്കൊപ്പം സിദ്ധാർഥൻ നൃത്തം ചെയ്തതിനെത്തുടർന്നായിരുന്നു മർദനം.
നൂറോളം വിദ്യാർഥികൾ നോക്കിനിൽക്കേ വിവസ്ത്രനാക്കി ബെൽറ്റ് കൊണ്ട് അടിച്ചുവെന്നാണ് സിദ്ധാർഥന്റെ അമ്മ പറഞ്ഞത്. സിദ്ധാർഥനെ കൊന്നതാണെന്നാണു കുടുംബത്തിന്റെ ആരോപണം.