വടകര: കേരളത്തെ സിപിഎം ഭീകരവാദികളുടെ നാടാക്കുകയാണെന്ന് ബിജെപി ദേശീയ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. എസ്ഡിപിഐയുടെ സഹായം നേടിക്കൊണ്ട് കോണ്‍ഗ്രസ് ഇതിനെ പിന്തുണക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബോംബ് ഫാക്ടറിയാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ബോംബ് നിര്‍മാണമെന്ന് പാനൂരിലെ സംഭവം വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് കാലത്ത് എന്തിനാണ് ബോംബ് നിര്‍മിക്കുന്നതെന്ന് സിപിഎം വ്യക്തമാക്കണം. വടകരയിലെ സ്ഥാനാര്‍ഥി കെ.കെ.ശൈലജയുടെ കൂടെയാണ് ബോംബ് നിര്‍മിച്ചയാള്‍ നില്‍ക്കുന്നത്. ഇക്കാര്യത്തില്‍ സിപിഎമ്മും അവരുടെ സ്ഥാനാര്‍ഥിയും ഭീകരവാദികള്ക്കൊപ്പമാണെന്ന് വ്യക്തമാണ്. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീഷന് ശക്തമായ നടപടി എടുക്കണം.
കോണ്‍ഗ്രസിനും സിപിഎമ്മിനും ജനവിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് 30 വര്‍ഷവും സിപിഎം 35 വര്‍ഷവും ഭരിച്ച പശ്ചിമബംഗാളില്‍ ഇരുപാര്‍ട്ടികള്‍ക്കും ഇരുന്നൂറിലേറെ എംഎല്‍എമാര്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ന് ഒരു എംഎല്‍എ പോലും അവിടെയില്ല. അതേ അവസ്ഥ തന്നെയായിരിക്കും താമസിയാതെ കേരളത്തിലും വരാന്‍ പോകുന്നത്. ഈ പാര്‍ട്ടികളെ ജനം അത്രമാത്രം വെറുത്തിരിക്കുകയാണെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
ഇത്തരം ഭീകരപ്രവര്‍ത്തനത്തെ സമാധാനം കൊണ്ടും മോദിയിലെ വിശ്വാസം കൊണ്ടുമാണ് ബിജെപി നേരിടാന്‍ പോകുന്നത്. അടുത്ത തവണയും മോദി പ്രധാനമന്ത്രിയാകുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാവുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പോലും വിശ്വസിക്കുന്നില്ല. ആരോട് ചോദിച്ചാലും മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് പറയും. ഇത് കേരളത്തിലെയും അവസ്ഥയാണെന്നും അഞ്ചില്‍ കൂടുതല്‍ സീറ്റുകള്‍ ഇവിടെ നേടുമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.