വയനാട്: തുടർച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിച്ച് എൽഡിഎഫ്, യുഡിഎഫ്, ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ വയനാട്ടിൽ പുരോഗമിക്കുന്നു. ഇന്നലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവുമായി നാട്ടുകാർ പുൽപ്പള്ളി ബസ് സ്റ്റാൻഡിൽ പ്രതിഷേധിക്കുകയാണ്.ശനിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ
കോളേജിൽ നിന്നും കൊണ്ടുപോയ പോളിന്റെ മൃതദേഹവുമായാണ് പ്രതിഷേധം. 50 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബത്തിൽ ഒരാൾക്ക് ജോലി, മക്കളുടെ വിദ്യാഭ്യാസം എന്നിവ ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇത് അംഗീകരിച്ചതിന് ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ.ആയിരങ്ങളാണ് പുൽപ്പള്ളിയിൽ തടിച്ചുകൂടിയത്. ഇതുവഴിയെത്തിയ വനംവകുപ്പിന്റെ ജീപ്പ് തടഞ്ഞ പ്രതിഷേധക്കാർ റൂഫ് വലിച്ച് കീറുകയും ടയറിന്റെ കാത്ത് അഴിച്ചുവിടുകയും ചെയ്തു. ജീപ്പിന് മുന്നിൽ പ്രതിഷേധക്കാർ റീത്തും വെച്ചു.