അരൂർ: വടക്കേ മലബാറിലെ പ്രസിദ്ധമായ ചന്തുവെച്ച കണ്ടി പാലക്കുൽ ഭഗവതി ക്ഷേത്രത്തിലെ വിഷുതി റ നാളെ പുലർച്ചെ 4 മണിയോടെ സമാപിക്കും. ഇന്നലെ നിവേദ്യത്തിനുള്ള നെല്ല് തരക്കലോടെയാണ് ഉത്സവത്തിന് തുടക്കമായത്. തുടർന്ന് രാത്രി നട്ടത്തിറയും അരി ചാർത്തലും നടന്നു. ഇന്ന് വൈകിട്ട് ചന്തുവെച്ചുണ്ടി ക്ഷേത്രത്തിൽ നിന്ന്
കോട്ടയിൽ ക്ഷേത്രത്തിലേക്കും കാഞ്ഞിരാട്ട് ഇല്ലത്തേക്കും ഭഗവതി എഴുന്നള്ളത്ത് നടന്നു. തണ്ടാൻ വി ബാബുവും ക്ഷേത്രസ്ഥാനികരും നേതൃത്വം നൽകി.നൂറ് കണക്കിന് ഭക്തജനങ്ങളാണ് എഴുന്നള്ളത്തിൽ പങ്കെടുത്തത്. നാളെ പുലർച്ചെ കോട്ടയിൽ ക്ഷേത്രത്തിൽ “ധാരിക വധ” ത്തെ അനുസ്മരിക്കുന്ന കൊറതിറയോടെ സമാപിക്കും