വില്ല്യാപ്പള്ളി: കന്നുകാലികളിൽ കണ്ടുവരുന്ന ഒരു മാരക രോഗമാണ് ബ്രൂസല്ലോസിസ് അഥവാ മാൾട്ടപ്പനി. കന്നുകാലികളിൽ കാണുന്ന മറ്റു രോഗങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത് മനുഷ്യരിലേക്ക് കൂടി പകരുന്നു എന്നതാണ് ഇതിൻ്റെ പ്രത്യേകത. വില്യാപ്പള്ളി ഗ്രാമ പഞ്ചയാത്തിലെ പശൂ , എരുമ എന്നിവയുടെ നാലു മുതൽ 8 മാസം വരെ പ്രായമുള്ള
പെൺകിടാങ്ങാളെ പ്രതിരോധ കുത്തിവിധേയമാക്കി ഈ മാരക രോഗത്തിൽ നിന്നും സംരക്ഷണം നേടാൻ കഴിയും. ഇത്തരം കിടാങ്ങൾ ഉള്ള കർഷകർ ക്ഷീര സംരക്ഷണ കേന്ദ്രത്തിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് മൃഗസംരക്ഷണ വകുപ്പിൽ നിന്നും നിയോഗിച്ചിട്ടുള്ള ടീമുകൾ പ്രതിരോധ കുത്തിവെപ്പുകൾ എടുക്കുന്നതാണ് ഒറ്റ തവണ വാക്സിനേഷൻ കൊണ്ട് തന്നെ ആയുഷ്കാലം മുഴുവൻ പ്രതിരോധം ലഭിമാകുമെന്നുള്ളതുകൊണ്ട് എല്ലാം ക്ഷീര കർഷകരും 30 വരെ നടക്കുന്ന സൗജന്യ പ്രതിരോധ വാക്സിനേഷൻ യജ്ഞത്തിൽ പങ്കാളികളവാണമെന്ന് പഞ്ചായത്ത് വെറ്ററിനറി
സർജൻ ഡോ : അൽക്ക റോസിറ്റ ബെന്നി അറിയിച്ചു. പ്രതിരോധ കുത്തിവെപ്പിൻ്റെ ഉദ്ഘാടനം വില്ല്യാപ്പള്ളി പഞ്ചയത്ത് പ്രസിഡൻ്റെ കെ.കെ. ബിജുള നിർവഹിച്ചു. വെറ്ററിനറി സർജൻ ഡോ :അൽക്ക റോസിറ്റ ബെന്നി അധ്യക്ഷതിയിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ വി. അരുൺ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി. മുരളി ആശംസകൾ അർപ്പിച്ചു.