ചോറോട്: കുറ്റ്യാടി ഇറിഗേഷന്റെ ഭാഗമായ അഴിയൂർ ബ്രാഞ്ച് കനാൽ തുറന്നത് നാട്ടുകാർക്ക് ഏറെ ആശ്രയമാകുന്നു. കടുത്ത വേനലിൽ കിണറുകൾ വറ്റിവരളുകയും, കൃഷിയും മരങ്ങളും കരിഞ്ഞു പോകുകയും ചെയ്യുമ്പോൾ ഏക പ്രതീക്ഷ വേനൽ മഴയാണ്. എന്നാൽ ഈ വർഷം വേനൽ മഴ ചതിച്ചു. അഴിയൂർ ബ്രാഞ്ച് കനാൽ കഴിഞ്ഞ ആഴ്ച്ച തുറന്നപ്പോൾ വളളിക്കാട് ഭാഗത്ത് കാസ്റ്റ് ഐയൺ പൈപ്പ് ജോയിന്റിൽ വിള്ളൽ കാരണം
വെള്ളം ലീക്ക് അനുഭവപ്പെടുകയായിരുന്നു. ക്രാഷ് മുക്കിൽ നിന്നും ആരംഭിക്കുന്ന ചോറോട് ഡിസ്ട്രിബ്യൂട്ടറി കനാൽ തുറന്നു കുരിക്കിലാട് പുത്തൻ തെരു, ചോറോട് ഹയർ വെക്കണ്ടറി സ്കൂൾ ഭാഗം.കുരിക്കിലാട് സൗത്ത് എന്നിവിടങ്ങളിലേക്ക് വെള്ളമെത്തിച്ചു. പിന്നീട് വൈക്കിലശ്ശേരി ഡിസ്ട്രിബ്യൂട്ടറി കനാൽ തുറന്ന് രാമത്ത് ക്ഷേത്രം ഭാഗം,മലോൽ മുക്ക്, കാളാശ്ശേരി ഭാഗം, കനോത്ത് ഭാഗങ്ങളിൽ വെള്ളം എത്തിച്ചു. കഴിഞ്ഞ ദിവസം അഴിയൂർ ബ്രാഞ്ച് കനാൽ വള്ളിക്കാട് ഭഗ്ഗത്തും വെള്ളമെത്തി. പത്തോളം കുടിവെള്ള പതികൾക്ക് ഏറെ ഗുണകരമാണ് ഈ വെള്ളം. വേനൽ കടുത്തതോടെ കുടിവെള്ള പതികൾ ആഴ്ച്ചയിൽ
ഒരു തവണയും രണ്ടും മൂന്നും ദിവസങ്ങളിലുമായിരുന്നു വെള്ളമടിക്കാറുള്ളത്. കനാൽ തുറന്നതോടെ കുരിക്കിലാട്, ചോറോട് ഈസ്റ്റ്, വൈക്കിലശ്ശേരി, പുലക്കണ്ടിയിൽ താഴ, വിലങ്ങിൽ താഴ, കേളോത്ത് താഴ വയലുകളിൽ മഴക്കാലം കണക്കെ വെള്ളം നിറയുകയാണ്. മാപ്ലക്കണ്ടി തോടിലൂടെ വെള്ളം ഒഴുകുന്നുണ്ട്. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ ഏക ആശ്രയമായ കനാൽ സുരക്ഷിതമായി നിലനിർത്താനും കനാൽ ജലം തടസ്ഥമില്ലാതെ ഒഴുകുന്ന തിന്നും മാലിന്യങ്ങൾ കനാലിൽ തള്ളുന്നതിനെതിരെയും ജനങ്ങൾ ജാഗ്രത കാണിക്കണമെന്ന് ചോറോട് ഗ്രാമ പഞ്ചായ അംഗം പ്രസാദ് വിലങ്ങിൽ പറഞ്ഞു.