കോഴിക്കോട്: കലിക്കറ്റ് സർവകലാശാല നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ നിയമാവലിക്ക് അംഗീകാരം നൽകി. സിൻഡിക്കേറ്റംഗം അഡ്വ. പി കെ ഖലീമുദ്ദീനാണ് ചൊവ്വാഴ്ച ചേർന്ന പ്രത്യേക അക്കാദമിക് കൗൺസിൽ യോഗത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫോർ-ഇയർ അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാംസ് (സിയുഎഫ്വൈയുജിപി) റഗുലേഷൻസ് 2024
അവതരിപ്പിച്ചത്. നിയമാവലിക്ക് ചെറിയ തിരുത്തലുകളോടെ യോഗം അംഗീകാരം നൽകി. കലിക്കറ്റ് സര്‍വകലാശാല നിയമാവലി തയ്യാറാക്കി അംഗീകരിക്കുന്ന കേരളത്തിലെ ആദ്യ സര്‍വകലാശാലയാണ്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച് സർവകലാശാലകൾ ആവിഷ്കരിച്ച്ന ടപ്പാക്കുന്ന ഈ പദ്ധതി ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിലും തൊഴിൽ ലഭ്യതയിലും വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുന്നതാകും എന്ന് യോഗം അഭിപ്രായപ്പെട്ടു. അടുത്ത വർഷം മുതൽ കലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ അഫിലിയേറ്റഡ് കോളേജുകൾ, വിദൂരവിഭാഗം ബിരുദ വിദ്യാർഥികൾക്കെല്ലാം പുതിയ നിയമാവലി ബാധകമാകും. അധ്യാപകർക്ക് പരിശീലന ക്ലാസുകളും ശില്പശാലകളുമെല്ലാം
പുതിയ ബിരുദപാഠ്യപദ്ധതി രൂപവത്കരണത്തിനായി കലിക്കറ്റ് സര്‍വകലാശാലയിൽ നടത്തിയിരുന്നു.