തിരുവനന്തപുരം: പേട്ടയില്‍ രണ്ട് വയസുള്ള നാടോടി പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി പരാതി. ഹൈദരാബാദ് എല്‍പി നഗര്‍ സ്വദേശികളായ അമര്‍ദീപ്- റബീന ദേവിയുടെ മകള്‍ മേരിയെയാണ് തട്ടിക്കൊണ്ടുപോയത്. മൂന്ന് സഹോദരങ്ങളൊപ്പമാണ് പെണ്‍കുട്ടി കിടന്നുറങ്ങിയത്. ഇക്കൂട്ടത്തില്‍ നിന്നാണ് പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്.
ഒരു ആക്ടീവ സ്കൂട്ടര്‍ സമീപത്ത് വന്നിരുന്നതായി മൊഴിയുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നഗരത്തില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. നഗരത്തില്‍ വാഹന പരിശോധന അടക്കം ശക്തമാക്കിയിട്ടുണ്ട്. കുട്ടിയെ ട്രെയിന്‍ വഴി തട്ടിക്കൊണ്ടു പോകാനുള്ള സാഹചര്യം കണക്കിലെടുത്ത് റെയില്‍വെ സ്റ്റേഷനുകളിലും പരിശോധന തുടരുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്ന മേഖലയാണ് തിരുവനന്തപുരം പേട്ട ഭാഗം. ഡിസിപിയും എസിപിയും ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പേട്ട സ്റ്റേഷനിലെത്തി അന്വേഷണം ഊർജിതമാക്കി. കുട്ടിയെ കുറിച്ച് വിവരം കിട്ടുന്നവർ അറിയിക്കുക: 0471 2743195, കണ്ട്രോൾ റൂം: 112