തൃശൂര്‍: പോക്സോ കേസില്‍ പ്രതിക്ക് 75 വര്‍ഷം കഠിന തടവും 10,5000 രൂപ പിഴയും. ചേലക്കര കോളത്തൂര്‍ അവിന വീട്ടുപറമ്പില്‍ മുഹമ്മദ് ഹാഷിം (40) ന് ആണ് കോടതി ശിക്ഷ വിധിച്ചത്.
വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പോക്സോ കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്. പിഴത്തുക കേസിലെ അതിജീവിതയ്ക്ക് നൽകണം. പിഴയടച്ചില്ലെങ്കിൽ 20 മാസം അധിക കഠിനതടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.
2021 നവംബര്‍ മാസത്തിലാണ് സംഭവം. 12 കാരിയെ മാതാപിതാക്കളറിയാതെ പ്രതി പലതവണ സ്കൂളിൽനിന്ന് കൂട്ടിക്കൊണ്ടുപോയിരുന്നു. തുടർന്ന് ബന്ധുവീടുകളിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു.