കൊച്ചി: വടകരയിലെ കാഫിര്‍ സ്ക്രീന്‍ ഷോട്ടുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ പോലീസിന് ഹൈക്കോടതി നോട്ടീസ്. കേസില്‍ പോലീസ് സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചയ്ക്കകം അറിയിക്കണമെന്നും കോടതി നിര്‍ദേശം നല്കി.
കാഫിര്‍ പ്രയോഗത്തില്‍ പോലീസ് അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് ലീഗ് നേതാവ് പി.കെ.കാസിം ഹൈക്കോടതിയെ സമീപിച്ചത്. സ്ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുന്ന കാര്യം ആദ്യം പോലീസിനെ അറിയിച്ചത് താനാണെന്നും എന്നാല്‍ തന്നെ പ്രതിയാക്കിക്കൊണ്ടാണ് കേസെടുത്തതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
ഇക്കാര്യത്തില്‍ പോലീസ് ശരിയായ ദിശയില്‍ അല്ല അന്വേഷണം നടത്തുന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി പോലീസിനോട് അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ തേടിയത്. രണ്ടാഴ്ചയ്ക്കകം ഹര്‍ജി കോടതി വീണ്ടും പരിഗണിക്കും.
വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ കെ.കെ.ശൈലജയെ കാഫിർ എന്ന് വിളിക്കുന്ന പരാമര്‍ശമാണ് കാസിമിന്റെ വാട്സാപ്പ് സന്ദേശമെന്ന പേരിൽ പ്രചരിച്ചത്. എന്നാൽ തന്റെ പേരിൽ വ്യാജ ഐഡി സൃഷ്ടിച്ച് പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് കാസിം പൊലീസിൽ പരാതി നൽകിയത്.