തിരുവനന്തപുരം: കേരളത്തിൽ ഒരു മണ്ഡലത്തിലും ബിജെപി ജയിക്കില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരിടത്തും ബിജെപിക്ക് രണ്ടാം സ്ഥാനം പോലും കിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. വർഗീയ രാഷ്ട്രീയത്തെ കേരളത്തിൽ മണ്ണുറപ്പിക്കാൻ അനുവദിക്കില്ല. വയനാട്ടിൽ രാഹുൽഗാന്ധിയുടെ പ്രചാരണത്തിൽ കൊടിയില്ല എന്ന വിവാദം കോൺഗ്രസ് സംഘപരിവാറുമായി സമരസപ്പെടുന്നു എന്നത് രാജ്യത്തിന്റെ അനുഭവം ആണെന്നും അദ്ദേഹം വ്യക്തമാക്കി. 2016 ബിജെപി അക്കൗണ്ട് തുറന്നത് എങ്ങനെ എന്നത് ബിജെപിക്ക് പോലും അറിയില്ല. 2016 ൽ നേമത്ത് 17.38 ശതമാനം വോട്ട് യുഡിഎഫിന് ഉണ്ടായിരുന്നു.7
ശതമാനമായി കുറഞ്ഞപ്പോൾ ആണ് ബിജെപിക്ക് അക്കൗണ്ട് തുറക്കാനായത്. സ്വന്തം വോട്ട് ദാനം ചെയ്തു അക്കൗണ്ട് തുറക്കാൻ അവസരം ഒരുക്കിയവരാണ് യുഡിഎഫുകാർ. നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ നിലപാട് മാറ്റുന്നവരല്ല എൽ ഡി എഫ്. പൗരത്വ ഭേദഗതി വിഷയത്തിൽ കോൺഗ്രസ് പാർട്ടി ഇതേവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. നിയമത്തിനെതിരെ ഒരക്ഷരം പോലും എതിർത്ത് പറഞ്ഞിട്ടില്ല എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഞങ്ങളുടെ നേരെയാണ് സംഘപരിവാർ ആക്രമണം നടത്തിയിട്ടുള്ളത്. കോൺഗ്രസ് സംഘപരിവാറുമായി സമരസപ്പെടുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കോൺഗ്രസിന്റെ പ്രകടന പത്രിക സംഘപരിവാർ രാഷ്ട്രീയത്തെ ഗൗരവത്തോടെ സമീപിക്കുന്ന ഒന്നാണോ കോൺഗ്രസ് മാനിഫെസ്റ്റോ എന്ന് സംശയം ഉണ്ട് . സി എ എ
വിഷയത്തിൽ കുറ്റകരമായ മൗനം പ്രകടനപത്രികയിൽ കോൺഗ്രസ് കാണിക്കുന്നു. കോൺഗ്രസ് നേതൃത്വം മൗനം പാലിക്കുന്നുവെന്നും മാനിഫെസ്റ്റോ പുറത്തുവന്നതോടെ അത് ഉറപ്പായി എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമം റദ്ദ് ചെയ്യുമെന്ന് പറയാൻ തയ്യാറാകുന്നില്ല.വലിയ വിഭാഗത്തിന്റെ ആശങ്കയിൽ രാജ്യത്തെ പാർട്ടിക്ക് ഒന്നും പറയാ
നില്ല.തെരഞ്ഞെടുപ്പ് ചർച്ചകളിൽ പൗരത്വ ഭേദഗതി ഉണ്ടാകരുതെന്ന് നിർബന്ധം കോൺഗ്രസിന് സംഘപരിവാർ അജണ്ടയോടൊപ്പം ചേർന്ന് നിൽക്കാനുള്ള മനസ് ആണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.