കൽപ്പറ്റ: അനധികൃതമായി വീട്ടിൽ മദ്യം സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ റിമാൻഡിൽ. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോ
ടതിയാണ് ആന്റോയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തത്.
ആന്റോയെ വൈത്തിരി സബ് ജയിലിലേക്ക് മാറ്റും. അതേസമയം ആന്റോ നൽകിയ ജാമ്യാപേക്ഷയിൽ കോടതി വെള്ളിയാഴ്ച വിധി പറയും.
ബുധനാഴ്ച ആന്റോയുടെ വയനാട്ടിലെ വീട്ടിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിനിടെയാണ് 67 ലിറ്ററിലധികംവരുന്ന അനധികൃത മദ്യശേഖരം കണ്ടെടുത്തത്. 43 ലിറ്റർ വിദേശമദ്യം, 4.8
ലിറ്ററോളം വിദേശനിർമിത വൈൻ, അഞ്ചര ലിറ്റർ കേരള നിർമിത വൈൻ, 860 മില്ലി ലിറ്റർ മിലിട്ടറി മദ്യം എന്നിവയാണ് പരിശോധനയിൽ പിടിച്ചെടുത്തത്.
ഇതേതുടർന്ന് ആന്റോ അഗസ്റ്റിനെതിരെ എക്സൈസ് സംഘം അബ്കാരി നിയമപ്രകാരം കേസെടുക്കുകയായിരുന്നു. അനധികൃതമായി മദ്യം സൂക്ഷിച്ചതിന് അബ്കാരി നിയമത്തിലെ 55 ഐ, 55 എ തുടങ്ങിയ വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്.
















