നാദാപുരം: പത്തു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 79 വർഷം കഠിന തടവും 1,12,000 രൂപ പിഴയും ശിക്ഷ. തൊട്ടിൽപാലം തോട്ടക്കാട് ബാലനെയാണ് (57) നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി കെ.നൗഷാദലി ശി ക്ഷിച്ചത്. അതിജീവിതയെ നിരന്തരം
ബലാത്സംഗത്തിനും ലൈംഗിക അതിക്രമത്തിനും ഇരയാക്കിയ

തോടെ കുട്ടിയുടെ സ്കൂൾ അധ്യാപികക്ക് ലഭിച്ച പരാതി ചൈൽഡ് ലൈൻ അധികൃതർക്ക്
കൈമാറുകയുണ്ടായി. തുടർന്ന് തൊട്ടിൽപാലം പൊലീസ് കേസെടുക്കുകയായിരുന്നു. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നു 14 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയുമുണ്ടായി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.