
ലോറൻസിന്റെ ആഗ്രഹം പഠനത്തിന് വിട്ടുനൽകണം എന്നതായിരുന്നെന്ന് വാക്കാൽ നിർദ്ദേശം നൽകിയിരുന്നതായി രണ്ട് ബന്ധുക്കൾ ഉപദേശക സമിതിയെ അറിയിച്ചു. ഇതോടെയാണ് മകളുടെ ആവശ്യം തള്ളിക്കളഞ്ഞത്. എം.എം ലോറൻസിന്റെ മക്കളുടെ വാദം സമിതി കേട്ടു. മകൻ സജീവൻ അച്ഛന് ശരീരം വൈദ്യശാസ്ത്രത്തിന് പഠിക്കാൻ കൊടുക്കാനായിരുന്നു ആഗ്രഹം എന്ന് പറഞ്ഞു. മകളായ സുജാത നിലപാട് വ്യക്തമായി പറഞ്ഞില്ല. പരാതി ഉന്നയിച്ച മകൾ ആശ വൈദ്യശാസ്ത്ര പഠനത്തിന് ശരീരം വിട്ടുനൽകരുതെന്ന് ആവശ്യപ്പെട്ടു. എന്നാൽ സാക്ഷികളായ അഡ്വ. അരുൺ ആന്റണി, എബി എന്നിവർ ലോറൻസിന് വൈദ്യശാസ്ത്ര പഠനത്തിന് ശരീരം വിട്ടുനൽകാൻ ആഗ്രഹമുള്ളതായി അറിയിച്ചു. തുടര്‍ന്നാണ് സമിതി തീരുമാനമെടുത്തത്.
കമ്മിറ്റി തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്ന് മകൾ ആശ അറിയിച്ചു.