ഇസ്ലാമാബാദ്: പാക് മണ്ണില്‍ ഇന്ത്യ നടത്തിയത് കനത്ത പ്രഹരം. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ വീടിനടുത്ത്
സ്‌ഫോടനമുണ്ടായതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ ഔദ്യോഗിക വസതിയില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ഇസ്ലാമാബാദിനെ വിറപ്പിച്ച് ഇന്ത്യ കനത്ത മിസൈല്‍ വര്‍ഷമാണ് നടത്തിയത്. സിയാല്‍കോട്ടിലും കറാച്ചിയിലും ലാഹോറിലും തുടര്‍ ആക്രമണമുണ്ടായി. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം തുടര്‍ന്നു.
ഇന്ത്യയില്‍ ആക്രമണത്തിനെത്തിയ നാല് പാക് പോര്‍വിമാനങ്ങള്‍ ഇന്ത്യ വീഴ്ത്തി. കച്ചില്‍ മൂന്ന് ഡ്രോണുകള്‍ വീഴ്ത്തി. പാകിസ്ഥാന്റെ എയര്‍ ഫോഴ്‌സ് വിമാനം പത്താന്‍കോട്ടില്‍ വെടിവച്ചിട്ടു. വ്യോമ പ്രതിരോധ സംവിധാനത്തിലൂടെയാണ് ഇവക്ക് നാശം വരുത്തിയത്. ജലന്ധറില്‍ രണ്ട് ഡ്രോണുകള്‍ ഇന്ത്യ
വെടിവെച്ചിട്ടു. പാകിസ്ഥാന്റെ മൂന്ന് പോര്‍വിമാനങ്ങളും ഇന്ത്യ വീഴ്ത്തി..
അതിനിടെ രണ്ട് പാക് പൈലറ്റുമാര്‍ ഇന്ത്യയുടെ കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ടുണ്ട്. ജയ്‌സാല്‍മീര്‍, അഖ്‌നൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായതെന്നാണ് വിവരം. ഈ രണ്ട് മേഖലകളിലും പാകിസ്ഥാന്‍ ആക്രമണം നടത്തിയിരുന്നു. ഇവിടങ്ങളില്‍ അക്രമണം നടത്തിയ യുദ്ധവിമാനങ്ങളില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. വിമാനങ്ങള്‍ തകരുന്ന സാഹചര്യത്തില്‍ ഇവര്‍ പുറത്തേക്ക് ചാടിയതായിരിക്കാം എന്നാണ് അനുമാനം. ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും സേനാ വൃത്തങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം എന്ന നിലപാട് കേന്ദ്രം സര്‍ക്കാര്‍ ആവര്‍ത്തിച്ചു.

ഇസ്ലാമാബാദിനെ വിറപ്പിച്ച് ഇന്ത്യ കനത്ത മിസൈല്‍ വര്‍ഷമാണ് നടത്തിയത്. സിയാല്‍കോട്ടിലും കറാച്ചിയിലും ലാഹോറിലും തുടര്‍ ആക്രമണമുണ്ടായി. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം തുടര്‍ന്നു.
ഇന്ത്യയില്‍ ആക്രമണത്തിനെത്തിയ നാല് പാക് പോര്‍വിമാനങ്ങള്‍ ഇന്ത്യ വീഴ്ത്തി. കച്ചില്‍ മൂന്ന് ഡ്രോണുകള്‍ വീഴ്ത്തി. പാകിസ്ഥാന്റെ എയര്‍ ഫോഴ്‌സ് വിമാനം പത്താന്‍കോട്ടില്‍ വെടിവച്ചിട്ടു. വ്യോമ പ്രതിരോധ സംവിധാനത്തിലൂടെയാണ് ഇവക്ക് നാശം വരുത്തിയത്. ജലന്ധറില്‍ രണ്ട് ഡ്രോണുകള്‍ ഇന്ത്യ

അതിനിടെ രണ്ട് പാക് പൈലറ്റുമാര്‍ ഇന്ത്യയുടെ കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ടുണ്ട്. ജയ്‌സാല്‍മീര്‍, അഖ്‌നൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായതെന്നാണ് വിവരം. ഈ രണ്ട് മേഖലകളിലും പാകിസ്ഥാന്‍ ആക്രമണം നടത്തിയിരുന്നു. ഇവിടങ്ങളില്‍ അക്രമണം നടത്തിയ യുദ്ധവിമാനങ്ങളില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. വിമാനങ്ങള്‍ തകരുന്ന സാഹചര്യത്തില്‍ ഇവര്‍ പുറത്തേക്ക് ചാടിയതായിരിക്കാം എന്നാണ് അനുമാനം. ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും സേനാ വൃത്തങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം എന്ന നിലപാട് കേന്ദ്രം സര്‍ക്കാര്‍ ആവര്‍ത്തിച്ചു.