തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വ്യാപനത്തിൽ ഗവർണർ ഡിജിപിയോട് റിപ്പോർട്ട് തേടി. നിലവിലെ
സാഹചര്യവും സ്വീകരിച്ച നടപടികളും വിശദീകരിക്കാനാണ് ഗവർണർ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് വൈസ് ചാന്‍സലര്‍മാരുടെ യോഗം ചേരാനിരിക്കുകയാണ്. ഇതിന് മുന്നോടിയായാണ് ഡിജിപിയോടുള്ള നിര്‍ദേശം.
മയക്കു മരുന്നിന് എതിരായ നടപടികള്‍, ലഹരി തടയാന്‍ സ്വീകരിച്ച നടപടികള്‍ എന്നിവ വിശദീകരിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. പ്രാഥമിക റിപ്പോര്‍ട്ട് ഇന്നോ നാളയോ നല്‍കും. വിശദമായ ആക്ഷന്‍ പ്ലാന്‍ തയാറാക്കണം. അതുമായി ബന്ധപ്പെട്ട് തുടര്‍ ചര്‍ച്ചകള്‍ നടത്തണം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളുമുണ്ട്. ലഹരി തടയാനുള്ള ആ
ക്ഷൻ പ്ലാൻ നൽകാനും ഗവർണർ ഡിജിപിയോട് നിർദേശിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാന വ്യാപകമായ ആക്ഷൻ പ്ലാൻ ഡിജിപി തയാറാക്കിയതായാണ് വിവരം.
മൂഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം ഡിജിപി ഗവർണർക്ക് റിപ്പോർട്ട് സമർപ്പിക്കും. വിഷയത്തിൽ മുഖ്യമന്ത്രിയുമായി ഗവർണർ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

മയക്കു മരുന്നിന് എതിരായ നടപടികള്‍, ലഹരി തടയാന്‍ സ്വീകരിച്ച നടപടികള്‍ എന്നിവ വിശദീകരിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. പ്രാഥമിക റിപ്പോര്‍ട്ട് ഇന്നോ നാളയോ നല്‍കും. വിശദമായ ആക്ഷന്‍ പ്ലാന്‍ തയാറാക്കണം. അതുമായി ബന്ധപ്പെട്ട് തുടര്‍ ചര്‍ച്ചകള്‍ നടത്തണം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളുമുണ്ട്. ലഹരി തടയാനുള്ള ആ

മൂഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം ഡിജിപി ഗവർണർക്ക് റിപ്പോർട്ട് സമർപ്പിക്കും. വിഷയത്തിൽ മുഖ്യമന്ത്രിയുമായി ഗവർണർ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
കോളജ് കാമ്പസുകളിലെ ലഹരി വ്യാപനത്തിന് തടയിടുന്നതിന്റെ ഭാഗമായാണ് ഗവര്‍ണര്‍ ഇന്ന് വി സി മാരുടെ യോഗം വിളിച്ചത്. സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരോടും യോഗത്തില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചു. ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് രാജ്ഭവനിലാണ് യോഗം