
ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾക്ക് സമീപമുള്ള സ്ഥലമാണ് അട്ടമല. ഉരുൾപൊട്ടലിന് ശേഷം ഇവിടെ വന്യമൃഗ ശല്യം രൂക്ഷമാണെന്ന് അധികൃതരെ അറിയിച്ചിട്ടും, വേണ്ട നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
പ്രദേശത്ത് പുലിയുടെ ശല്യവും ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ ബാലന്റെ രണ്ട് പശുക്കളെ പുലി ആക്രമിച്ചിരുന്നു. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് നാട്ടുകാർ പ്രതിഷേധിക്കുകയാണ്.
കാട്ടാനകളുടെ ആക്രമണത്തിൽ തിരുവനന്തപുരത്തും വയനാട്ടിലും കഴിഞ്ഞ ദിവസം രണ്ട് ജീവനുകൾ പൊലിഞ്ഞിരുന്നു. ആദിവാസി വിഭാഗത്തിൽപെട്ടവരാണ് രണ്ടുപേരും. വയനാട്ടിൽ കേരള – തമിഴ്നാട് അതിർത്തിയിലെ അമ്പലമൂല, വെള്ളരി, നരിക്കൊല്ലി മെഴുകൻമൂല ഉന്നതിയിലെ മനു (46), തിരുവനന്തപുരം മടത്തറ പെരിങ്ങമ്മല ശാസ്താംനട വലിയപുലിക്കോട് ചതുപ്പിൽ തടത്തരികത്ത് വീട്ടിൽ ബാബു (54) എന്നിവരാണ് കൊല്ലപ്പെട്ടത്.