വടകര: അഴിയൂരിൽ വിദ്യാർഥി സീബ്ര ലൈനിൽ വെച്ച് ബസിടിച്ച് മരണപ്പെട്ട സംഭവത്തിൽ ബസ് ഡ്രൈവർക്കും ഉടമക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഴിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സാലിം പുനത്തിൽ ആർടിഒ ക്ക് പരാതി നൽകി. സ്കൂളിന് സമീപത്തെ സീബ്ര ലൈനിൽ റോഡ് മുറിച്ച് കടക്കവെ അമിത വേഗതയിൽ എത്തിയ ബസിടിച്ച് വിദ്യാർഥി മരണപ്പെട്ട സംഭവം അതീവ ഗൗരവതരമാണ്. വിദ്യാർഥി

വെൻ്റിലേറ്ററിൽ കഴിയുന്ന സമയത്ത് അപകടം വരുത്തിയ ബസ് ഇറക്കാൻ ശ്രമിച്ചു എന്നത് മനുഷ്യത്വ രഹിതമാണ്. ദിവസങ്ങൾ പിന്നിട്ടിട്ടും ബസിൻ്റെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യാത്തത് സമാന സംഭവങ്ങൾ ആവർത്തിക്കാൻ സഹായകരമാവുന്ന നടപടിയാണ്. സ്കൂളുകൾക്ക് സമീപത്തെ സീബ്ര ലൈനുകൾ പുനസ്ഥാപിക്കണമെന്നും ഇരുഭാഗത്തും സ്കൂൾ സോൺ മുന്നറിയിപ്പ് ബോർഡുകൾ അടിയന്തിരമായി

സ്ഥാപിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. പരാതിയുടെ പകർപ്പുകൾ മുഖ്യമന്ത്രി, ഗതാഗത വകുപ്പ് മന്ത്രി, വടകര റൂറൽ എസ്പി എന്നിവർക്കും സമർപ്പിച്ചിട്ടുണ്ട്.