
വയനാട് ഉരുൾപൊട്ടലിൽ 450 ലേറെ പേർക്ക് ജീവൻ നഷ്ടമാകുകയും കോടികളുടെ നഷ്ടം സംഭവിച്ചിട്ടും കേന്ദ്ര സർക്കാർ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെയാണ് ഇരു മുന്നണികളും പ്രതിഷേധത്തിലേക്ക് കടക്കുന്നത്.
ഒരു ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒരു ജനതയും ഈ രാജ്യത്ത് ഇങ്ങനെ ഒരു അവഗണന അനുഭവിച്ചിട്ടുണ്ടാകില്ലെന്ന് ടി. സിദ്ദിഖ്

ഈ ദുരന്തത്തെ എൽ-3 ക്യറ്റഗറിയായി പ്രഖ്യാപിക്കണം. ദുരന്തബാധിതരുടെ കടങ്ങൾ ഏറ്റെടുത്ത് അത് എഴുതിത്തള്ളണം. അടിയന്തര സഹായം ലഭ്യമാക്കണം എന്നിവയായിരുന്നു ആവശ്യങ്ങൾ. എന്നാൽ ഇവയിൽ ഒന്നും അംഗീകരിക്കാനുള്ള നടപടി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രത്യേക സഹായമായി 1500 കോടിയോളം രൂപയാണു കേരളം ആവശ്യപ്പെട്ടത്. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്കി 3 മാസം പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ വ്യക്തതയില്ലാത്ത നിലപാടാണ് കേന്ദ്രത്തിന്റേത്. ദുരന്തത്തിന് പിന്നാലെ സ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് സഹായത്തിനും പുനരധിവാസത്തിനും മറ്റ് ബുദ്ധിമുട്ടുകളുണ്ടാകില്ലെന്നാണ്. എന്നാല്‍ കേന്ദ്രം നല്കുന്ന മറുപടിയില്‍ നിന്ന് വ്യക്തമാകുന്നത് പ്രധാനമന്ത്രി നല്‍കിയത് വെറും പാഴ്വാക്കാണെന്നാണ്. പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് ആഭ്യന്തര സഹമന്ത്രി മറുപടി നല്‍കിയതെന്നാണു വിവരം. 2024 ഏപ്രില്‍ 1 വരെ 394 കോടി രൂപ എസ്ഡിആര്എഫില് ബാക്കിയുണ്ടെന്ന് അക്കൗണ്ടന്റ് ജനറല്‍ അറിയിച്ചിട്ടുണ്ടെന്നു കേന്ദ്രത്തിന്റെ മറുപടിയില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദര്‍ശനവും കേന്ദ്രം ഇതുവരെ കൈക്കൊണ്ട നടപടികളും കേന്ദ്രമന്ത്രിയുടെ കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. കേരളം ആവശ്യപ്പെടാതെതന്നെ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതി മനസ്സിലാക്കാന്‍ കേന്ദ്രസംഘത്തെ നിയോഗിച്ചിരുന്നുവെന്നും അവരുടെ റിപ്പോര്‍ട്ടിന്റെയും വ്യവസ്ഥകളുടെയും അടിസ്ഥാനത്തില്‍ തുടര്‍നടപടിയുണ്ടാകുമെന്നുമാണ് പറയുന്നത്.\