പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറികളില്‍
പോലീസിന്റെ പരിശോധന. നടപടി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തെരഞ്ഞെടുപ്പിനായി അനധികൃത പണം എത്തിച്ചെന്ന പരാതിയിലാണ് പോലീസ് പരിശോധന നടത്തിയത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. പരിശോധനയ്ക്കിടെ സിപിഎം, ബിജെപി നേതാക്കളും പ്രവര്‍ത്തകരും എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനായി അനധികൃതമായി പണം എത്തിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് സംഘം അര്‍ധരാത്രിയോടെ കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലിലെത്തിയത്. വനിതാനേതാവ് ബിന്ദു കൃഷ്ണയുടെ മുറിയിലും പിന്നാലെ ഷാനിമോള്‍ ഉസ്മാന്റെ മുറിയിലും പോലീസ് പരിശോധനക്കെത്തി. ഹോട്ടലിലെ മൂന്ന് നിലകളിലെ വിവിധ മുറികളില്‍ പോലീസ് കയറി പരിശോധിച്ചു.
വനിതാ പൊലീസ് ഇല്ലാതെ പരിശോധിക്കാനാവില്ലെന്ന് ഷാനിമോള്‍ ഉസ്മാന് നിലപാടെടുത്തു. പിന്നീട് വനിതാ
പോലീസെത്തിയാണ് പരിശോധന നടത്തിയത്. ഒന്നും കണ്ടെത്തിയില്ലെന്ന് എഴുതിക്കൊടുക്കാന്‍ പോലീസ് തയ്യാറായില്ല. ഇതോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചത്. ഇതിനിടെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും പുറത്ത് തടിച്ച് കൂടി. പലതവണ സ്ഥലത്ത് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും കൈയാങ്കളിയുമുണ്ടായി.
സിപിഎം തിരക്കഥയാണിതെന്നും തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കാണിക്കുന്ന നെറികെട്ട രാഷ്ട്രീയക്കളിയാണിതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. പോലീസിന്റെ നടപടി അംഗീകരിക്കാനാകില്ലെന്ന് ഷാനിമോള്‍ ഉസ്മാന് എംഎല്‍എ പറഞ്ഞു. പൊലീസുകാരുടെ ഐഡിന്റിറ്റി കാര്‍ഡ് താന്‍ ചോദിച്ചു. വനിതാ പോലീസ് ഇല്ലാതെ അകത്ത് കയറാനാകില്ലെന്ന് വ്യക്തമാക്കി. പരിശോധന തടസപ്പെടുത്തിയിട്ടില്ലെന്നും ഷാനിമോള്‍ പറഞ്ഞു. പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷത്തിനുമിടയില്‍ വെളുപ്പിനെ മൂന്ന്
മണിവരെ ഹോട്ടലില്‍ പരിശോധന നീണ്ടു. ബിജെപി പ്രവര്‍ത്തകരുടെ മുറിയിലും പോലീസ് പരിശോധന നടത്തി. രാഹുല്‍ മാങ്കൂട്ടത്തിലിനായി ബാഗില്‍ ഹോട്ടലില്‍ പണം എത്തിച്ചെന്നും ഹോട്ടലിലെ സിസിടിവി പരിശോധിക്കണമെന്നുമായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ ആവശ്യം.
സംഭവമറിഞ്ഞ് രാത്രി തന്നെ എംപിമാരായ വി.കെ.ശ്രീകണ്ഠന്, ഷാഫി പറമ്പില്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. സിപിഎമ്മും പോലീസും ചേര്‍ന്ന് നടത്തിയ നാടകമാണിതെന്നായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം.
എ.എ.റഹീം എംപിയും മറ്റു ഇടതുനേതാക്കളും പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് പോലീസിനോടു തര്‍ക്കിച്ചു. ബിജെപി നേതാക്കളായ വി.വി. രാജേഷ്, സി.ആര്.പ്രഫുല്‍ കൃഷ്ണ, പ്രശാന്ത് ശിവന്, സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍ തുടങ്ങിയവരും പരിശോധന വേണമെന്ന് ആവശ്യപ്പെട്ടു ബഹളംവെച്ചു.

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനായി അനധികൃതമായി പണം എത്തിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് സംഘം അര്‍ധരാത്രിയോടെ കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലിലെത്തിയത്. വനിതാനേതാവ് ബിന്ദു കൃഷ്ണയുടെ മുറിയിലും പിന്നാലെ ഷാനിമോള്‍ ഉസ്മാന്റെ മുറിയിലും പോലീസ് പരിശോധനക്കെത്തി. ഹോട്ടലിലെ മൂന്ന് നിലകളിലെ വിവിധ മുറികളില്‍ പോലീസ് കയറി പരിശോധിച്ചു.
വനിതാ പൊലീസ് ഇല്ലാതെ പരിശോധിക്കാനാവില്ലെന്ന് ഷാനിമോള്‍ ഉസ്മാന് നിലപാടെടുത്തു. പിന്നീട് വനിതാ

സിപിഎം തിരക്കഥയാണിതെന്നും തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കാണിക്കുന്ന നെറികെട്ട രാഷ്ട്രീയക്കളിയാണിതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. പോലീസിന്റെ നടപടി അംഗീകരിക്കാനാകില്ലെന്ന് ഷാനിമോള്‍ ഉസ്മാന് എംഎല്‍എ പറഞ്ഞു. പൊലീസുകാരുടെ ഐഡിന്റിറ്റി കാര്‍ഡ് താന്‍ ചോദിച്ചു. വനിതാ പോലീസ് ഇല്ലാതെ അകത്ത് കയറാനാകില്ലെന്ന് വ്യക്തമാക്കി. പരിശോധന തടസപ്പെടുത്തിയിട്ടില്ലെന്നും ഷാനിമോള്‍ പറഞ്ഞു. പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷത്തിനുമിടയില്‍ വെളുപ്പിനെ മൂന്ന്

സംഭവമറിഞ്ഞ് രാത്രി തന്നെ എംപിമാരായ വി.കെ.ശ്രീകണ്ഠന്, ഷാഫി പറമ്പില്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. സിപിഎമ്മും പോലീസും ചേര്‍ന്ന് നടത്തിയ നാടകമാണിതെന്നായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം.
എ.എ.റഹീം എംപിയും മറ്റു ഇടതുനേതാക്കളും പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് പോലീസിനോടു തര്‍ക്കിച്ചു. ബിജെപി നേതാക്കളായ വി.വി. രാജേഷ്, സി.ആര്.പ്രഫുല്‍ കൃഷ്ണ, പ്രശാന്ത് ശിവന്, സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍ തുടങ്ങിയവരും പരിശോധന വേണമെന്ന് ആവശ്യപ്പെട്ടു ബഹളംവെച്ചു.