വിലങ്ങാട്: ഉരുൾപൊട്ടി വലിയതോതിൽ തകർച്ച നേരിട്ട വിലങ്ങാട് പ്രദേശത്ത് ഏറ്റവും പ്രായോഗികവും ഫലപ്രദവും വേഗത്തിൽ
നടപ്പാക്കാൻ കഴിയുന്നതുമായ കാര്യങ്ങൾക്ക് മുൻഗണന നൽകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

വിലങ്ങാട്ടെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചശേഷം മാധ്യമങ്ങളോട്സംn സാരിക്കുകയായിരുന്നു അദ്ദേഹം. ഉരുൾപൊട്ടൽ ഉണ്ടായശേഷം നാല് മന്ത്രിമാർ വിലങ്ങാട് സന്ദർശിച്ചു. ഇവിടെയുണ്ടായ കനത്ത ആഘാതവും ദുരിതങ്ങളും ചർച്ച ചെയ്തു. പുനരധിവാസത്തെക്കുറിച്ച് ഔദ്യോഗികമായി ചർച്ച തുടങ്ങുന്ന ഘട്ടത്തിൽ ഗ്രാമപഞ്ചായത്തുകളുടെ കൂടി അഭിപ്രായം കേട്ട് എങ്ങനെ ചെയ്യാം എന്ന് തീരുമാനിക്കും. ഉരുൾപൊട്ടിയ മേഖലയിൽ നടക്കുന്ന ശാസ്ത്രീയ പഠന റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും പുനരധിവാസം തയ്യാറാക്കുകയെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു.
ദുരന്തബാധിതരെ കണ്ട മന്ത്രി അവരുടെ പരാതികളും ദുരിതങ്ങളും നേരിൽ കേട്ടു. ദുരന്തത്തിൽ മരണപ്പെട്ട കുളത്തിങ്കൽ മാത്യുവിന്റെ വീടും മന്ത്രി സന്ദർശിച്ചു. ഇ കെ വിജയൻ എംഎൽഎ, വടകര ആർ.ഡി.ഒ പി അൻവർ സാദത്ത്,
