തിരുവനന്തപുരം: തലസ്ഥാനത്തെ സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ചികിത്സാപ്പിഴവ്. ഇടതുകണ്ണിന് ചികിത്സ തേടി
യെത്തിയ സ്ത്രീക്ക് വലതുകണ്ണിന് കുത്തിവെപ്പെടുത്തതായി പരാതി. സംഭവത്തിൽ ചികിത്സ നൽകിയ ഡോക്ടറെ സസ്പെൻഡ് ചെയ്തു. അസിസ്റ്റന്റ് പ്രഫസര്‍ എസ്.എസ്. സുജീഷിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. കണ്ണ് മരവിപ്പിച്ച് ഓപ്പറേഷൻ തിയേറ്ററിൽ നൽകുന്ന ചികിത്സയാണ് മാറിപ്പോയത്.
കഴിഞ്ഞയാഴ്ചയാണ് ബിമാപള്ളി സ്വദേശിനിയായ അന്പത്തൊന്പതുകാരി തിരുവന്തപുരം കണ്ണാശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. കാഴ്ച മങ്ങിയതോടെയാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്.
ചികിത്സയ്ക്കിടെ കണ്ണില്‍ നീര്‍ക്കെട്ട് ഉണ്ടാകുന്ന അസുഖമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് ഇടതുകണ്ണിന് കുത്തിവയ്പ്പെടുക്കാൻ നിര്‍ദേശിച്ചു. എന്നാല്‍ ഡോക്ടര്‍ ഇടതുകണ്ണിന് പകരം
വലതുകണ്ണിനാണ് കുത്തിവയ്പ്പെടുത്തത്.
കണ്ണുമാറിയാണ് ചികിത്സിച്ചതെന്ന് അറിഞ്ഞതോടെ രോഗിയുടെ മകൻ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. അതേസമയം കുത്തിവയ്പ്പ് മാറി എടുത്തതിനെ തുടര്‍ന്ന് കണ്ണിന് കാര്യമായ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നാണ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി രോഗിയിൽ നിന്നും ബന്ധുക്കളിൽ നിന്നും താമസിയാതെ മൊഴിയെടുക്കുമെന്നാണ് വിവരം.

കഴിഞ്ഞയാഴ്ചയാണ് ബിമാപള്ളി സ്വദേശിനിയായ അന്പത്തൊന്പതുകാരി തിരുവന്തപുരം കണ്ണാശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. കാഴ്ച മങ്ങിയതോടെയാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്.
ചികിത്സയ്ക്കിടെ കണ്ണില്‍ നീര്‍ക്കെട്ട് ഉണ്ടാകുന്ന അസുഖമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് ഇടതുകണ്ണിന് കുത്തിവയ്പ്പെടുക്കാൻ നിര്‍ദേശിച്ചു. എന്നാല്‍ ഡോക്ടര്‍ ഇടതുകണ്ണിന് പകരം

കണ്ണുമാറിയാണ് ചികിത്സിച്ചതെന്ന് അറിഞ്ഞതോടെ രോഗിയുടെ മകൻ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. അതേസമയം കുത്തിവയ്പ്പ് മാറി എടുത്തതിനെ തുടര്‍ന്ന് കണ്ണിന് കാര്യമായ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നാണ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി രോഗിയിൽ നിന്നും ബന്ധുക്കളിൽ നിന്നും താമസിയാതെ മൊഴിയെടുക്കുമെന്നാണ് വിവരം.