തിരുവനന്തപുരം: നിലമ്പൂരില്‍ സിപിഎം നേതാവും മുൻ എംഎൽഎയുമായ എം. സ്വരാജ് എൽഡിഎഫ് സ്ഥാനാർഥിയാ
കും. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് വാർത്താസമ്മേളനത്തിൽ സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
രാഷ്ട്രീയ പോരാട്ടത്തിന് സ്വരാജ് മികച്ച സ്ഥാനാർഥിയാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ്. സഖാവ് കുഞ്ഞാലിയുടെ നാടാണ്. നിലമ്പുരിൽ സ്വരാജ് സമ്മതനാണെന്നും ഗോവിന്ദൻ പറഞ്ഞു.
പി.വി. അൻവർ ഇടത്
മുന്നണിയെ വഞ്ചിച്ചു. അൻവറിന്റെ ദയനീയ ചിത്രം കേരളം കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയ പോരാട്ടത്തിന് സ്വരാജ് മികച്ച സ്ഥാനാർഥിയാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ്. സഖാവ് കുഞ്ഞാലിയുടെ നാടാണ്. നിലമ്പുരിൽ സ്വരാജ് സമ്മതനാണെന്നും ഗോവിന്ദൻ പറഞ്ഞു.
പി.വി. അൻവർ ഇടത്

സിറ്റിങ് സീറ്റായ നിലമ്പൂർ നിലനിർത്തുക എന്നത് എൽഡിഎഫിന്റെ അഭിമാനപ്രശ്നം കൂടിയാണ്. തുടർന്നാണ് സ്വതന്ത്രന് പകരം പാർട്ടി നേതാവിനെ തന്നെ സ്ഥാനാർഥിയാക്കാൻ എൽഡിഎഫ് തീരുമാനിച്ചത്.