Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ദേശീയപാതയില്‍ പാര്‍ശ്വഭിത്തിക്ക് വീണ്ടും സോയില്‍ നെയിലിംഗ്; പ്രതിഷേധം ഉയരുന്നു

May 4, 2025
in പ്രാദേശികം
A A
ദേശീയപാതയില്‍ പാര്‍ശ്വഭിത്തിക്ക് വീണ്ടും സോയില്‍ നെയിലിംഗ്; പ്രതിഷേധം ഉയരുന്നു
Share on FacebookShare on Twitter

വടകര: ദേശീയ പാതയില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന പഴങ്കാവ് റോഡിനോട് ചേര്‍ന്ന് സോയില്‍ നെയിലിംഗ് സംവിധാനത്തില്‍ പാര്‍ശ്വഭിത്തി നിര്‍മിക്കുന്നത് അവസാനിപ്പിക്കണമെന്ന് താലൂക്ക് .വികസന സമിതി ആവശ്യപ്പെട്ടു. മൂരാട്, മീത്തലെ മുക്കാളി, മടപ്പള്ളി എന്നിവിടങ്ങളില്‍ റോഡിനു സമീപത്തെ ഉയര്‍ന്ന ഭാഗങ്ങള്‍ സംരക്ഷിച്ച് നിര്‍ത്താന്‍ ഉപയോഗിച്ച് പരാജയപ്പെട്ട സോയില്‍ നെയിലിംഗാണ് പഴങ്കാവ് റോഡിനോട് ചേര്‍ന്ന് ഒരുക്കുന്നതെന്ന് സമിതി അംഗങ്ങളായ പ്രദീപ് ചോമ്പാല, ബാബു പറമ്പത്ത് എന്നിവര്‍ യോഗത്തില്‍ ഉന്നയിച്ചു. കഴിഞ്ഞ കാലവര്‍ഷത്തില്‍ മുരാട്, മീത്തലെ മുക്കാളി ഭാഗങ്ങളില്‍ ഭയാനകമായ രീതിയിലാണ് ഈ സംവിധാനത്തില്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് പാളികള്‍ ഇടിഞ്ഞ് വീണത്. ഒരു വര്‍ഷമാകാറായിട്ടും മീത്തലെ മുക്കാളിയില്‍ തുടര്‍ പ്രവൃത്തി നടന്നിട്ടില്ല. വിണ്ടും മഴക്കാലം വരുന്ന സാഹചര്യത്തില്‍ ഈ ഭാഗത്ത് സംരക്ഷണത്തിനായി ശാസ്ത്രീയ നടപടി സ്വീകരിക്കാന്‍ ദേശീയ പാത അതോററ്റി തയ്യാറാവണമെന്ന് ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പ്രയോഗികമല്ലാത്ത ഈ നിര്‍മാണ രീതിക്കെതിരെ വ്യാപക പരാതി ഉയരുന്നതിനിടെയാണ് ദേശീയപാത നിര്‍മാണ കമ്പനി വീണ്ടും സോയില്‍ നെയിലിംഗുമായി രംഗത്ത് വരുന്നത്. ഇത് ഇനി അനുവദിക്കില്ലെന്ന് സമിതി യോഗത്തില്‍ ജനപ്രതിനിധികള്‍ വ്യക്തമാക്കി. കഴിഞ്ഞ തവണ ഇത്തരത്തില്‍ നിര്‍മിച്ച് തകര്‍ന്ന ഭാഗങ്ങളിലെ മണ്ണ് നീക്കാനോ പുനര്‍നിര്‍മിക്കാനോ നടപടികള്‍ ഉണ്ടായിട്ടില്ല. ഇതിനിടെയാണ് മഴ കൂടുതലുള്ള പ്രദേശത്തിനു യോജിക്കാത്ത സോയില്‍ നെയിലിംഗുമായി വീണ്ടും അധികൃതര്‍ മുന്നോട്ട് പോകുന്നത്.
ജലജീവന്‍ മിഷന്റെ ഭാഗമായി പൈപ്പിടാന്‍ കുഴിച്ച റോഡുകള്‍ മെയ് 31 ന് മുമ്പ് പൂര്‍വസ്ഥിതിയിലാക്കുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു. പണി പുര്‍ത്തികരിക്കാതെ പുതിയ പ്രവൃത്തികള്‍ അനുവദിക്കില്ലെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ വ്യക്തമാക്കി. നഗരസഭയുടെ കിഴിലുള്ള നാളോം വയല്‍ ശ്മാശനത്തിന്റെ പ്രവര്‍ത്തനം നിലച്ചത് സമിതി യോഗത്തില്‍ ചര്‍ച്ചയായി. മരണം നടന്നാല്‍ മറ്റ് പ്രദേശങ്ങളിലേക്ക് പോകേണ്ട സ്ഥിതിയാണെന്ന പരാതി ഉയര്‍ന്നു. പ്രശ്‌നം നഗര സഭയുടെ ശ്രദ്ധയില്‍പ്പടുത്താന്‍ യോഗം തീരുമാനിച്ചു. ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എന്‍.എം.വിമല, മണിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷറഫ്, സമിതി അംഗങ്ങളായ പുറന്തോടത്ത് സുകുമാരന്‍, ബാബു ഒഞ്ചിയം, പി എം മുസ്തഫ, ടി വി ഗംഗാധരന്‍, സി കെ കരീം, ഡപ്യൂട്ടി തഹസില്‍ദാര്‍ കെ ആര്‍ ശാലിനി എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

രാഷ്ട്രീയ മഹിളാ ജനത കമ്മറ്റി രൂപീകരിച്ചു

രാഷ്ട്രീയ മഹിളാ ജനത കമ്മറ്റി രൂപീകരിച്ചു

3 weeks ago
കുറ്റ്യാടിയിലും തൊട്ടില്‍പാലത്തും എംഡിഎംഎ വേട്ട; ബംഗളൂരുവില്‍ നിന്നെത്തിയ രണ്ടു പേര്‍  പിടിയില്‍

കുറ്റ്യാടിയിലും തൊട്ടില്‍പാലത്തും എംഡിഎംഎ വേട്ട; ബംഗളൂരുവില്‍ നിന്നെത്തിയ രണ്ടു പേര്‍ പിടിയില്‍

4 months ago

ചെട്ട്യാര്‍ മീത്തല്‍ കണ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ചു

5 months ago
ചേടിയാലക്കടവ് പാലം യാഥാര്‍ഥ്യമാവുന്നു

ചേടിയാലക്കടവ് പാലം യാഥാര്‍ഥ്യമാവുന്നു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal