Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

വെഞ്ഞാറമൂട് കൂട്ടക്കൊല: ജീവന്‍ പൊലിഞ്ഞവര്‍ക്ക് കണ്ണീരോടെ വിട നല്‍കി നാട്‌

February 25, 2025
in കേരളം
A A
വെഞ്ഞാറമൂട് കൂട്ടക്കൊല: ജീവന്‍ പൊലിഞ്ഞവര്‍ക്ക് കണ്ണീരോടെ വിട നല്‍കി നാട്‌
Share on FacebookShare on Twitter

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ദാരുണമായി കൊല്ലപ്പെട്ട അഞ്ചുപേർക്കും കണ്ണീരോടെ വിട നൽകി നാട്. തിരുവനന്തപുരം മെഡിക്കൽ കോളേജി്ൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ വീടുകളിൽ എത്തിച്ചപ്പോൾ വൈകാരിക രംഗങ്ങൾക്കാണ് നാട് സാക്ഷ്യം വഹിച്ചത്. അഫാന്റെ പെൺസുഹൃത്ത് ഫർസാനയിുടെ സംസ്കാര ചടങ്ങാണ് ആദ്യം പൂർത്തിയായത്. വെഞ്ഞാറമൂട് പുതൂരിലുള്ള വീട്ടിലേക്കാണ് ഫർസാനയുടെ മൃതദേഹം കൊണ്ടുവന്നത്. പൊതുദർശനത്തിന് ശേഷം ചിറയിൻകീഴ് കാട്ടുമുറാക്കൽ ജുമാമസ്ജിദിൽ സംസ്കാര ചടങ്ങുകൾ നടന്നു. ഫർസാനയുടെ പിതാവ് സുനിലിന്റെ വീട് ചിറയിൻകീഴിലാണ്. പുതൂരിലേക്ക് അടുത്തിടെയാണ് കുടുംബം താമസം മാറിയത്.

പ്രതിയായ അഫാന്റെ മുത്തശ്ശി സൽമാ ബീവി,​ സഹോദരൻ അഫ്‌സാൻ,​ അഫാന്റെ പിതാവിന്റെ സഹോദരൻ ലത്തീഫ്,​ ഭാര്യ ഷാഹിദ എന്നിവരുടെ സംസ്കാരം താഴെ പാങ്ങോട് മുസ്ലിം ജുമാ മസ്ജിദിൽ നടന്നു. പാങ്ങോട്ടുള്ള വീട്ടിലേക്കാണ് സൽമാ ബീവിയുടെയും അഫ്സാന്റെയും മൃതദേഹം എത്തിച്ചത്. നാട്ടുകാരും ബന്ധുക്കളും ഉൾപ്പെടെ നിരവധിപേരാണ് അന്ത്യോപചാരം അർപ്പിക്കാൻ ഇവിടെ എത്തിയത്. എസ്.എൻ പുരം ചുള്ളാളത്തെ വസതിയിലേക്കാണ് ലത്തീഫിന്റെയും ഷാഹിദയുടെയും മൃതദേഹങ്ങൾ കൊണ്ടുവന്നത്.

ഇന്നലെയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. പ്രതി അഫാൻ (23) മൂന്നു സ്ഥലങ്ങളിലായാണ്‌ കൊലപാതകം നടത്തിയത്‌. 34 കിലോമീറ്റർ സഞ്ചരിച്ച് മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു കൊലപാതകം. പേരുമലയിലെ വീട്ടിൽനിന്ന്‌ പാങ്ങോട്‌ ബാപ്പയുടെ ഉമ്മ താമസിച്ചിരുന്ന വീട്ടിലെത്തിയാണ്‌ ആദ്യകൊലപാതകം. സ്വന്തം വീട്ടിൽനിന്ന്‌ 16 കിലോമീറ്റർ ദൂരമാണ്‌ ഇവിടേക്ക്‌. ചുറ്റിക ഉപയോഗിച്ചാണ്‌ കൊലനടത്തിയത്‌.

തുടർന്ന്‌ പുല്ലമ്പാറ എസ്‌എൻപുരത്തുള്ള, ബാപ്പയുടെ സഹോദരൻ ലത്തീഫും ഭാര്യയും താമസിക്കുന്ന വീട്ടിലെത്തി. ഇവിടേക്ക്‌ 10 കിലോമീറ്ററാണ്‌ ദൂരം. അവരെ രണ്ടുപേരെയും കൊലപ്പെടുത്തിയശേഷം എട്ടു കിലോ മീറ്റർ സഞ്ചരിച്ച്‌ പേരുമലയിലെ സ്വന്തം വീട്ടിലെത്തി. സ്വന്തം ബെെക്കിലായിരുന്നു യാത്ര. രണ്ടുവീട്ടിലെയും കൊലപാതകം നടത്തിയശേഷമാണ്‌ ഉമ്മയെയും സഹോദരനെയും പെൺസുഹൃത്തിനെയും ആക്രമിച്ചത്‌. ഉമ്മ ഗുരുതര പരിക്കോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

RECOMMENDED NEWS

പെരിങ്ങത്തൂരില്‍ എടിഎം കവര്‍ച്ചാ ശ്രമം: തൂണേരി സ്വദേശി പിടിയില്‍

5 months ago
കെഎസ്ആര്‍ടിസി ഡിപ്പോയുടെ ശോചനീയാവസ്ഥ പരിഹരിക്കണം: ഐഎന്‍ടിയുസി

കെഎസ്ആര്‍ടിസി ഡിപ്പോയുടെ ശോചനീയാവസ്ഥ പരിഹരിക്കണം: ഐഎന്‍ടിയുസി

7 days ago
റിട്ടയേർഡ് പോസ്റ്റ് മാസ്റ്റർ എടത്തിൽ ശങ്കരൻ നായർ അന്തരിച്ചു

റിട്ടയേർഡ് പോസ്റ്റ് മാസ്റ്റർ എടത്തിൽ ശങ്കരൻ നായർ അന്തരിച്ചു

5 months ago
പെരിയ ഇരട്ടക്കൊല കേസിൽ  4 പ്രതികൾക്ക് ആശ്വാസം; ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി

ലോകനാര്‍കാവിലെ വിശ്രമ കേന്ദ്രം ലേല നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal